/indian-express-malayalam/media/media_files/TnIaURh7REzOSWfbF5sW.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ദുബായ് സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചായിരുന്നു ടർബോയുടെ ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ട്രെയിലർ ലോഞ്ചിനായി ദുബായിലെത്തിയ മമ്മൂട്ടി എ.ആർ റഹ്മാനേയും, അഭിഷേക് ബച്ചനേയും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
കന്നഡ താരം രാജ് ബി. ഷെട്ടി, നടി അഞ്ജന ജയപ്രകാശ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. റഹ്മാനും, അഭിഷേക് ബച്ചനുമൊപ്പമുള്ള ചിത്രങ്ങൾ, നിർമ്മാതാവ് ആന്റോ ജോസഫാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "ടർബോ ട്രൈയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ദുബായ് യാത്രയിൽ എയർപോർട്ടിൽ വെച്ച് എ ആർ റഹ്മാനേയും, അഭിഷേക് ബച്ചനേയും കണ്ടുമുട്ടിയപ്പോൾ," എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ.
സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ് ബി. ഷെട്ടിക്കൊപ്പം പുഷ്പയിൽ വില്ലനായി വസ്മയിപ്പിച്ച സുനിൽ ഉൾപ്പെടെയുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനാണ്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. മെയ് 23നാണ് ടർബോയുടെ ആഗോള റിലീസ്
Read More Entertainment Stories Here
- ബഡ്ജറ്റ് 850 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രാമായണം
- ടർബോയ്ക്കു പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ!
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.