/indian-express-malayalam/media/media_files/0HyhXsk5KBn0buGXDbGF.jpg)
നടൻ ജയം രവിയെ ഭാര്യ ആരതി രവിയും കുടുംബവും അധിക്ഷേപിച്ചുവെന്ന് ഗായിക കെനിഷ ഫ്രാൻസിസ് ആരോപിച്ചതിന് പിന്നാലെ മറുപടിയുമായി ആരതി രവി രംഗത്ത്. എൻ്റെ മൗനം ബലഹീനതയുടെയോ കുറ്റബോധത്തിൻ്റെയോ ലക്ഷണമല്ലെന്നും നീതി ലഭ്യമാക്കാൻ നിയമസംവിധാനത്തിൽ വിശ്വാസിക്കുന്നുവെന്നും ആരതി രവി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പ്രസ്താവനയിൽ പറയുന്നു.
"എൻ്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള പൊതു അഭിപ്രായപ്രകടനങ്ങളുടെ വെളിച്ചത്തിൽ, എൻ്റെ നിശബ്ദത ബലഹീനതയുടെയോ കുറ്റബോധത്തിൻ്റെയോ ലക്ഷണമല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. ഞാൻ മാന്യമായി തുടരാനും എന്നെ കുറിച്ച് മോശം പറയാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനും തീരുമാനിച്ചു. സത്യം മറച്ചുവെക്കാൻ എന്നെ മോശമായി ചിത്രീകരിക്കുകയാണ്. പക്ഷേ നിയമവ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു."
"വ്യക്തമായി പറഞ്ഞാൽ, പരസ്പര സമ്മതത്തിലൂടെ പുറപ്പെടുവിച്ചതാണെന്ന് അവകാശപ്പെടുന്ന പൊതു പ്രഖ്യാപനത്തെ കുറിച്ചാണ് മുൻപ് പ്രസ്താവനയിൽ ഞാൻ പരാമർശിച്ചത്. ഈ വിഷയത്തിൽ ഞാൻ ഇപ്പോഴും ഒരു സ്വകാര്യ സംഭാഷണം പ്രതീക്ഷിക്കുന്നു, എന്നാൽ അത് ഇതുവരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഞാൻ വിവാഹത്തിൻ്റെ പവിത്രതയെ ആഴത്തിൽ ബഹുമാനിക്കുന്നു, ആരുടെയും പ്രശസ്തി ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല," ആരതി കുറിച്ചു.
സെപ്തംബർ 9 നാണ് ജയം രവി ഭാര്യയിൽ നിന്ന് വേർപിരിയുന്നതായി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. എന്നാൽ ഈ പരസ്യ പ്രഖ്യാപനം തന്നെ ഞെട്ടിച്ചി എന്നായിരുന്നു ആരതി രവി പറഞ്ഞത്. “എൻ്റെ അറിവോ സമ്മതമോ കൂടാതെ, ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള അടുത്തിടെ പരസ്യമായി നടത്തിയ പ്രഖ്യാപനം എന്നെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷം തമ്മിൽ പങ്കിട്ട ജീവിതത്തിനു ശേഷം, അത്തരമൊരു സുപ്രധാന കാര്യം പറയുമ്പോൾ അത് അർഹിക്കുന്ന ദയയോടെയും ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു, " ആരതി രവി കുറിച്ചതിങ്ങനെ.
ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിൽ, ആരതിയെ അറിയിക്കാതെയാണോ പരസ്യപ്രസ്താവന നടത്തിയതെന്ന ചോദ്യത്തിന് താൻ അയച്ച രണ്ട് വക്കീൽ നോട്ടീസുകളോടും ആരതി പ്രതികരിച്ചിരുന്നില്ലെന്നാണ് ജയം രവി പറഞ്ഞത്.
വിവാഹമോചന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ, ഗായിക കെനിഷ ഫ്രാൻസിസുമായി ജയം രവി ഡേറ്റിംഗിൽ ആണെന്ന രീതിയിലുള്ള കിംവദന്തികളും പ്രചരിക്കാൻ തുടങ്ങി. ഞങ്ങളുടെ വിവാഹമോചനത്തിൽ മൂന്നാമതൊരാളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ജയം രവി വീണ്ടും രംഗത്തെത്തി.
ഇതിനിടയിൽ ജയം രവിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് കെനിഷയും ഡിടി നെക്‌സ്റ്റിനു നൽകിയ അഭിമുഖത്തിൽ മനസ്സു തുറന്നു. തൻ്റെ “ഇധൈ യാർ സോൾവാരോ” എന്ന ഗാനത്തിൻ്റെ ലോഞ്ചിൽ വച്ചാണ് ജയം രവിയെ ആദ്യമായി കണ്ടതെന്നും പിന്നീട് പരിമിതമായ സമ്പർക്കം പുലർത്തിയിരുന്നു എന്നുമായിരുന്നു കെനിഷയുടെ വാക്കുകൾ.
"വിവാഹജീവിതത്തിൽ നിന്ന് മാനസികമായും വൈകാരികമായും സമ്മർദ്ദം ഏറ്റ ജയം രവി" പ്രൊഫഷണൽ സഹായത്തിനായി ഈ വർഷം ജൂണിൽ തന്നെ സമീപിച്ചതായും സ്പിരിച്വൽ ഹീലർ കൂടിയായ കെനിഷ വെളിപ്പെടുത്തി.
“ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ, ആരതിയോടും അവളുടെ മാതാപിതാക്കളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെക്കുറിച്ച് കേൾക്കുന്നത് എനിക്ക് വേദനാജനകമായിരുന്നു. ആണോ പെണ്ണോ എന്നില്ല, ആരും ഇത്രയധികം അബ്യൂസ് അർഹിക്കുന്നില്ല. ഞങ്ങളുടെ തെറാപ്പി സെഷനുകളെക്കുറിച്ചുള്ള എൻ്റെ കുറിപ്പുകൾ രവിയുടെ അനുമതിയോടെയോ അല്ലാതെയോ തെളിവുസഹിതം എനിക്ക് കോടതിയിൽ ഹാജരാക്കാം,” കെനിഷ കൂട്ടിച്ചേർത്തു.
Read More Entertainment Stories Here
- LatestmalayalamOTTReleases: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 30 മലയാള ചിത്രങ്ങൾ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us