/indian-express-malayalam/media/media_files/2025/01/28/xpOkKhYNH8J4FxUWzPqY.jpg)
ഇന്ത്യൻ ക്രിക്കറ്റ് ടീം: (ഇൻസ്റ്റഗ്രാം)
രാജ്കോട്ട് ട്വന്റി20യിൽ ആദ്യം ബെൻ ഡക്കറ്റിലൂടെയും ലിവിങ്സ്റ്റണിലൂടേയും തകർത്തടിച്ചെങ്കിലും ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യൻ ബോളർമാർ. വരുൺ ചക്രവർത്തിക്ക് മുൻപിൽ പിടിച്ചുനിൽക്കാനാവാതെ ഇംഗ്ലണ്ട് ബാറ്റർമാർ ഒന്നിന് പിന്നാലെ ഒന്നായി മടങ്ങി. 107-3 എന്ന നിലയിൽ നിന്നാണ് 127-8ലേക്ക് ഇംഗ്ലണ്ട് വീണത്. വരുൺ അഞ്ച് വിക്കറ്റ് നേട്ടം തൊട്ടു. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് കണ്ടെത്തിയത് 171 റൺസ്.
നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് വരുൺ അഞ്ച് വിക്കറ്റ് പിഴുതത്. ബട്ട്ലർ, ജാമി സ്മിത്ത്, ഒവെർടൻ, ബ്രൈഡൻ, ആർച്ചർ എന്നിവരാണ് വരുണിന്റെ ഇരയായത്. ജാമിയേയും ഒവെർടനേയും വരുൺ മടക്കിയത് ഒരു ഓവറിൽ. പിന്നെ വന്ന ഓവറിൽ വീണ്ടും വരുൺ രണ്ട് വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിനെ പ്രഹരിച്ചു. ബ്രൈഡന്റേയും ആർച്ചറുടേയും വിക്കറ്റാണ് രണ്ട് ബോൾ വ്യത്യാസത്തിൽ വരുൺ വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ നഷ്ടമായി. അഞ്ച് റൺസ് മാത്രം എടുത്താണ് സോൾട്ട് മടങ്ങിയത്. ഈ സമയം ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡിൽ ഉണ്ടായത് ഏഴ് റൺസ് മാത്രം. എന്നാൽ ബട്ട്ലറും ബെൻ ഡക്കറ്റും ചേർന്ന് അർധ ശതക കൂട്ടുകെട്ട് ഉണ്ടാക്കി പവർപ്ലേയിൽ ഇംഗ്ലണ്ടിന്റെ സ്കോർ ഉയർത്തി. എന്നാൽ തകർത്തടിച്ചു വന്ന ബട്ട്ലർ-ബെൻ സഖ്യത്തെ മടക്കി വരുൺ എത്തി.
24 റൺസ് ആണ് ബട്ട്ലർ നേടിയത്. പിന്നാലെ വന്ന ഹാരി ബ്രൂക്കിനെ രവി ബിഷ്ണോയ് ബൌൾഡാക്കി. എട്ട് റൺസ് മാത്രമാണ് ഹാരി ബ്രൂക്ക് നേടിയത്. അർധ ശതകം പിന്നിട്ടതിന് പിന്നാലെ ബെന്നിനെ അക്ഷർ പട്ടേലും കൂടാരം കയറ്റി. 28 പന്തിൽ നിന്ന് 51 റൺസ് ആണ് ബെൻ നേടിയത്. ഇംഗ്ലണ്ട് ഓപ്പണറുടെ ബാറ്റിൽ നിന്ന് വന്നത് ഏഴ് ഫോറും രണ്ട് സിക്സും.
ഒര വശത്ത് ഇംഗ്ലണ്ട് ബാറ്റർമാർ വന്നപാടെ മടങ്ങുമ്പോൾ മറുവശത്ത് ലിവിങ്സ്റ്റൺ ഒറ്റയാൾ പോരാട്ടത്തിനും ശ്രമിച്ചു. 24 പന്തിൽ നിന്ന് 43 റൺസ് ആണ് ലിവിങ്സ്റ്റൺ നേടിയത്. താരത്തിന്റെ ബാറ്റിൽ നിന്ന് വന്നത് ഒരു ഫോറും അഞ്ച് സിക്സും. ഹർദിക്കിന്റെ പന്തിൽ ലോങ് ഓണിൽ ജുറെലിന് ക്യാച്ച് നൽകിയാണ് ലിവിങ്സ്റ്റൺ പോരാട്ടം അവസാനിപ്പിച്ചത്.
തുടരെ രണ്ടാം ട്വന്റി20യിലും ഏഴ് ബോളർമാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. ഏറെ മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്തിയ മുഹമ്മദ് ഷമി മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങി. വിക്കറ്റ് ഒന്നും വീഴ്ത്താൻ താരത്തിനായില്ല. ഹർദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയും അക്ഷറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ ഏഴ് ബാറ്റർമാരാണ് സ്കോർ രണ്ടക്കം കടത്താനാവാതെ മടങ്ങിയത്.
Read More
- india Vs England Live Score: തകർത്തടിച്ച ബെൻ ഡക്കറ്റിനെ മടക്കി; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇംഗ്ലണ്ട്
- IND vs ENG 3rd T20 Live Score: വീണ്ടും ടോസ് ജയിച്ച് സൂര്യ;ഇംഗ്ലണ്ടിന് ബാറ്റിങ്;ഷമി തിരിച്ചെത്തി
- സഞ്ജു കത്തി കയറുമോ?ഗംഭീറിനെ മറികടക്കാം, വേണ്ടത് 92 റൺസ് കൂടി
- എവിടേയും എന്നും ഒന്നാമൻ! ചരിത്ര നേട്ടം സ്വന്തമാക്കി ബുമ്ര
- വെസ്റ്റ് ഇൻഡീസ് കാത്തിരുന്നത് 34 വർഷം;സ്വയം കുഴിച്ച കുഴിയിൽ വീണ് പാക്കിസ്ഥാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.