scorecardresearch

ഇന്ത്യക്കെതിരെ പിടിമുറുക്കി ഓസിസ്; ട്രാവിസ് ഹെഡിന് സെഞ്ചുറി

ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് ബാറ്റിങ് ആരംഭിച്ചത്

ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് ബാറ്റിങ് ആരംഭിച്ചത്

author-image
Sports Desk
New Update
Rishabh Pant, Rishabh Pant Test

ചിത്രം: എക്സ്/ബിസിസിഐ

അഡ്‌ലെയ്ഡ്​: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വരിഞ്ഞു മുറുകി ഓസ്ട്രേലിയ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യത്തോടെ വൻ തിരിച്ചുവരവാണ് അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയ നടത്തിയത്. ഡേ-നൈറ്റ് പിങ്ക് ബോൾ ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 128ന് 5 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.

Advertisment

ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് ബാറ്റിങ് ആരംഭിച്ചത്. ഓപ്പണർമാരായ കെ.എല്‍. രാഹുലും (7), യശസ്വി ജയ്‌സ്വാളും (24) തുടക്കത്തിലെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 12 റണ്‍സ് നേടുന്നതിനിടെയാണ് രാഹുലിന്റെ ആദ്യ വിക്കറ്റ് വീണത്.

ശുഭ്മാന്‍ ഗിൽ (28), വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (6) എന്നിവർ ശോഭിക്കാതെ പുറത്തായി. 25 പന്തിൽ 28 റൺസുമായി ഋഷഭ് പന്തും, 14 പന്തിൽ 15 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. 24 ഓവറുകൾ അവസാനിക്കുമ്പോൾ ഒസിസിന് 29 റൺസിന്റെ ലീഡുണ്ട്.

Advertisment

സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിൻസ് എന്നിവർ ഒസ്ട്രേലിയക്കായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 180 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ് ആരംഭിച്ച ഓസിസ് ട്രാവിസ് ഹെഡിന്റെ സെഞ്ചുറിക്കരുത്തിൽ ലീഡ് ഉയർത്തി. മാര്‍നസ് ലബുഷെയ്ന്‍ (64), നതാന്‍ മക്‌സ്വീനെ (39) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.

Read More

India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: