scorecardresearch

India Vs England Twenty20: 97 റൺസിന് ഇംഗ്ലണ്ട് പുറത്ത്; ഇന്ത്യക്ക് കൂറ്റൻ ജയം

ബാറ്റിങ്ങിൽ റെക്കോർഡുകൾ കടപുഴക്കി നിറഞ്ഞാടിയ അഭിഷേക് ബോളിങ്ങിലേക്ക് വന്നപ്പോൾ രണ്ട് വിക്കറ്റും പിഴുതു. 10 ഓവർ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റർമാർക്ക് പിടിച്ചു നിൽക്കാനായത്.

ബാറ്റിങ്ങിൽ റെക്കോർഡുകൾ കടപുഴക്കി നിറഞ്ഞാടിയ അഭിഷേക് ബോളിങ്ങിലേക്ക് വന്നപ്പോൾ രണ്ട് വിക്കറ്റും പിഴുതു. 10 ഓവർ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റർമാർക്ക് പിടിച്ചു നിൽക്കാനായത്.

author-image
Sports Desk
New Update
India Beat England

ഇംഗ്ലണ്ടിനെ വാങ്കഡെയിലും തകർത്ത് ഇന്ത്യ : (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ബാറ്റുകൊണ്ട് അഭിഷേക് തകർത്തടിച്ചതിന് പിന്നാലെ പന്തുമായി ബോളർമാരും മിന്നിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. അഭിഷേകിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ മുൻപിൽ വെച്ച 248 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 10 ഓവറിൽ 97 റൺസിന് ഓൾഔട്ടായി. 

Advertisment

150 റൺസിന്റെ കൂറ്റൻ ജയത്തിലേക്കാണ് വാങ്കഡെയിൽ ഇന്ത്യ എത്തിയത്. പുനെ ട്വന്റി20യിൽ ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 23 പന്തിൽ നിന്ന് 55 റൺസ് അടിച്ചെടുത്ത ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സോൾട്ട് മാത്രമാണ് സന്ദർശകർക്കായി വാങ്കഡെയിൽ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തത്. 

ഫിൽ സോൾട്ടിനെ കൂടാതെ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ടത് ഒരാൾ മാത്രം. 10 റൺസ് എടുത്ത ബെതൽ. ബാക്കി ഇംഗ്ലണ്ട് ബാറ്റർമാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. മൂന്നാം ഓവറിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്. ബെൻ ഡക്കറ്റ് മടങ്ങുമ്പോൾ ഇംഗ്ലണ്ട് സ്കോർ 23. മുഹമ്മദ് ഷമിയാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ക്യാപ്റ്റൻ ജോസ് ബട്ട്ലറെ നാലാം ഓവറിൽ വരുൺ ചക്രവർത്തിയും മടക്കി. പിന്നെ എല്ലാം പെട്ടെന്ന് സംഭവിച്ചു. 

ഒൻപതാം ഓവറിൽ ബ്രൈഡനേയും ഒവെർടനേയും മടക്കി അഭിഷേകിന്റെ ഇരട്ട പ്രഹരം. പത്താം ഓവറിൽ ഇംഗ്ലണ്ടിന്റെ വാലറ്റത്തെ ആദിൽ റാഷിദിനേയും മാർക്ക് വുഡിനേയും മുഹമ്മദ് ഷമി മടക്കിയതോടെ ഇന്ത്യ കൂറ്റൻ ജയത്തിലേക്ക് എത്തി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രവി ബിഷ്ണോയ് ഒരു വിക്കറ്റും. 

Advertisment

നേരട്ടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഭിഷേകിന്റെ റെക്കോർഡുകൾ കടപുഴക്കിയ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റൻ വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിൽ വെച്ചത്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് ആണ് ഇന്ത്യ കണ്ടെത്തിയത്. ട്വന്റി20യിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച സ്കോറാണ് അഭിഷേക് വാങ്കഡെയിൽ കണ്ടെത്തിയത്. 

ഗില്ലിനെ മറികടന്ന് അഭിഷേക്

ശുഭ്മാൻ ഗില്ലിന്റെ 126 റൺസ് എന്ന റെക്കോർഡ് സ്കോർ മറികടന്നാണ് അഭിഷേക് ട്വന്റി20യിലെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ തന്റെ പേരിലാക്കിയത്. ട്വന്റി20യിൽ ഇന്ത്യക്കായി ഏറ്റവും  കൂടുതൽ സിക്സ് പറത്തുന്ന താരവുമായി അഭിഷേക്. 13 സിക്സ് ആണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് വന്നത്. 16 സിക്സ് പറത്തിയ രോഹിത് ആണ് ഒന്നാമത്.

ട്വന്റി20യിലെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധ ശതകം, വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി എന്നീ നേട്ടങ്ങൾ അഭിഷേക് തന്റെ പേരിലാക്കി. അർധ ശതകം കണ്ടെത്താൻ അഭിഷേകിന് വേണ്ടി വന്നത് 17 പന്ത് മാത്രം. യുവരാജ് സിങ്ങിന്റെ പേരിലാണ് ട്വന്റി20യിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ ശതകത്തിന്റെ റെക്കോർഡ്. 

37 പന്തിലാണ് അഭിഷേക് സെഞ്ചുറി തികച്ചത്. രോഹിത് ശർമയുടെ പേരിലാണ് ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ്. ഒടുവിൽ 54 പന്തിൽ നിന്ന് 135 റൺസ് എടുത്താണ് അഭിഷേക് ക്രീസ് വിട്ടത്. ഏഴ് ഫോറും 13 സിക്സും അഭിഷേകിന്റെ ബാറ്റിൽ നിന്ന് പറന്നു. ആദിൽ റാഷിദിന്റെ ഗൂഗ്ലിയിൽ ഡീപ്പ് കവറിൽ ആർച്ചറിന് ക്യാച്ച് നൽകിയതോടെയാണ് അഭിഷേകിന്റെ ക്ലാസിക് ഇന്നിങ്സിന് തിരശീല വീണത്. 

ഒരു വശത്ത് മിന്നും ബാറ്റിങ്ങുമായി അഭിഷേക് പിടിച്ചുനിൽക്കുമ്പോൾ മറുവശത്ത് ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്താൻ ഇംഗ്ലണ്ടിനായി. തിലകിന്റേയും അഭിഷേകിന്റേയും സെഞ്ചുറി കൂട്ടുകെട്ടിന് ശേഷം മറ്റൊരു മികച്ച കൂട്ടുകെട്ട് കണ്ടെത്താൻ ഇന്ത്യയെ ഇംഗ്ലണ്ട് അനുവദിച്ചില്ല. 

വന്നപാടെ മടങ്ങി സഞ്ജുവും സൂര്യയും

സൂര്യകുമാർ യാദവും സഞ്ജുവിന് പിന്നാലെ പരമ്പരയിലെ അവസാന മത്സരത്തിലും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്താണ് ക്യാപ്റ്റൻ കൂടാരം കയറിയത്. ബ്രൈഡന്റെ പന്തിൽ ലെഗ് സൈഡിൽ ഫിൽ സോൾട്ടിന് ക്യാച്ച് നൽകിയാണ് സൂര്യകുമാർ മടങ്ങിയത്. 

സൂര്യ മടങ്ങിയതിന് പിന്നാലെ അഭിഷേകിനൊപ്പം നിന്ന് ശിവം ദുബെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 13 പന്തിൽ നിന്ന് 30 റൺസ് ആണ് ദുബെ നേടിയത്. മൂന്ന് ഫോറും രണ്ട് സിക്സും ദുബെയിൽ നിന്ന് വന്നു. ബ്രൈഡൻ തന്നെയാണ് ദുബെയുടെ വിക്കറ്റും പിഴുതത്. 

അഭിഷേകും ദുബെയും ചേർന്ന് 18 പന്തിൽ നിന്ന് 37 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. അതിൽ അഭിഷേകിന്റെ സമ്പാദ്യമായി വന്നത് ആറ് റൺസ് മാത്രം. 15ാം ഓവറിൽ ഹർദിക് പാണ്ഡ്യയ മാർക്ക് വുഡും മടക്കി. ആറ് പന്തിൽ നിന്ന് ഒൻപത് റൺസ് മാത്രമാണ് ഹർദിക് നേടിയത്. തൊട്ടടുത്ത പന്തിൽ റിങ്കു സിങ്ങിനെ വിക്കറ്റിന് മുൻപിൽ ആർച്ചർ കുടുത്തി. റിങ്കുവും ആറ് പന്തിൽ നിന്ന് നേടിയത് ഒൻപത് റൺസ്. 

Read More

Indian Cricket Team Mohammed Shami Indian Cricket Players Abhishek Sharma india vs england indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: