/indian-express-malayalam/media/media_files/yg0Q53fhWc2KWoH3m1kr.jpg)
ആടുജീവിതം
മലയാളത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവലാണ് ബെന്യാമിൻ്റെ ആടുജീവിതം. അനേകം പേജുകളുള്ള ഈ നോവൽ വർഷങ്ങൾ കൊണ്ടാണ് സിനിമയാക്കി ചിത്രീകരിച്ചതും.
എന്നാൽ ആടുജീവിതത്തിന്റെ കഥ പറയാൻ ന്ദത്തൂർ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നന്മ തേജസ്വിനിയ്ക്ക് നിമിഷനേരം പോലും വേണ്ടിവന്നില്ല. 'ഇത്രേ ഒള്ളൂ' എന്ന അടിക്കുറിപ്പോടെ എഴുത്തുകാരൻ ബെന്യാമിൻ തന്നെയാണ് നന്മയുടെ ആടുജീവിതം റിവ്യൂ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/gzw9wcxQTfhoi8xKsE2v.jpg)
''ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദൂബായില്‍ പോയി. അവിടുത്തെ അറബ് മനുഷ്യന്‍ നജീബിനെ പറ്റിച്ചു മരുഭൂമിയില്‍ ഇട്ടു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു. നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരു ആള് വന്നു. രക്ഷിച്ചുകൊണ്ടുപോയി. പേരിയോനേ...ന്‍ റഹ്‌മാനേ...പേരിയോനേ..റഹിം.' എന്നിങ്ങനെയാണ് കുട്ടി തൻ്റെ നോട്ട്ബുക്കിൽ കുറിച്ചിട്ടിരിക്കുന്നത്. ആടുജീവിതം എന്ന തലക്കെട്ടോടെ കഥ എഴുതുക മാത്രമല്ല ഇതലെ കഥാപാത്രമായ നജീബിൻ്റെ ചിത്രവും ചുവടെ വരച്ചു ചേർക്കാൻ ആ കൊച്ചു മിടുക്കി മറന്നില്ല.
വടകര, മന്ദരത്തൂര്‍ എം.എല്‍.പി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നന്മ തേജസ്വിനി. ക്ലാസിൽ അദ്ധ്യാപിക ഇല്ലാത്തതിനാൽ മറ്റൊരു അദ്ധ്യാപിക എല്ലാവരും വായിച്ച ഏതെങ്കിലും പുസ്തകത്തെ കുറിച്ചോ കണ്ട് ഏതെങ്കിലും സിനിമയെക്കുറിച്ചോ എഴുതാൻ​ ആവശ്യപ്പെട്ടതു പ്രകാരമാണ് കുട്ടി തൻ്റെ നോട്ട്ബുക്കിൽ ഇങ്ങനെ കുറിച്ചത്. എന്നാൽ ഇതെഴുതിയ നന്മ തേജസ്വിനി നോവൽ വായിക്കുകയോ സിനിമ കാണുകയോ ചെയ്തിട്ടില്ല എന്നതാണ് മറ്റൊരത്ഭുതം.
Read More Entertainment Stories Here
- കേരളത്തെക്കുറിച്ച് നാല് വാക്ക് പറയാൻ പറഞ്ഞതേ ഓർമ്മയുള്ളൂ.. പ്രസംഗം പോയ പോക്ക് കണ്ടോ?
- പാട്ടുമായി ജിമിക്കി ജാനകി, കണ്ണിറുക്കി കാണിച്ച് സായിപ്പ്; റീൽ വൈറൽ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us