/indian-express-malayalam/media/media_files/2025/03/08/AiOxsOsahkprsnebz5Tb.jpg)
ചിത്രം: എഎൻഐ
ലഖ്‌നൗ: 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനായ മുഹമ്മദ് സൈഫുൽ ഇസ്ലാം അറസ്റ്റിൽ. മൊറാദാബാദ് പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജമ്മു കശ്മീരിലെ പൂഞ്ച് സ്വദേശിയാണ് ഉൽഫത്ത് ഹുസൈൻ എന്ന മുഹമ്മദ് സൈഫുൽ ഇസ്ലാം. ജാമ്യം ലംഘിച്ചതിന് പ്രാദേശിക കോടതി ഉൽഫത്ത് ഹുസൈനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൊറാദാബാദ് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ വസതിയിൽ നിന്നാണ് ഉൽഫത്ത് ഹുസൈനെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന സംയുക്ത ഓപ്പറേഷനിൽ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ മൊറാദാബാദിലേക്ക് കൊണ്ടുവരികയാണ്. 'കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഒളിവിൽ കഴിഞ്ഞ സമയത്തെ പ്രതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുമെന്ന്,' സീനിയർ പൊലീസ് സൂപ്രണ്ട് സത്പാൽ പറഞ്ഞു.
2002 ജൂലൈ 9നാണ് ഉൽഫത്ത് ഹുസൈനടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരിൽ നിന്ന് ഒരു എകെ-47 റൈഫിൾ, ഒരു എകെ-56 റൈഫിൾ, രണ്ട് 30-ബോർ പിസ്റ്റളുകൾ, 12 ഹാൻഡ് ഗ്രനേഡുകൾ, 39 ടൈമറുകൾ, 50 ഡിറ്റണേറ്ററുകൾ, 37 ബാറ്ററികൾ, 29 കിലോ സ്ഫോടകവസ്തുക്കൾ, 560 ലൈവ് കാട്രിഡ്ജുകൾ, എട്ട് മാഗസിനുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തിരുന്നു.
മൊറാദാബാദിലെ കട്ഘർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2008ൽ ഉൽഫത്ത് ഹുസൈൻ ജാമ്യത്തിലിറങ്ങി. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഉൽഫത്ത് ഹുസൈൻ 1999 നും 2000 നും ഇടയിൽ പാക് അധിനിവേശ കശ്മീരിൽ പരിശീലനം നേടിയിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു മൊറാദാബാദിലേക്ക് മടങ്ങിയത്. പ്രതി വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
Read More
- സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയ്ക്ക് അംഗീകാരം നൽകി ഡൽഹി സർക്കാർ
- അമിത് ഷായ്ക്ക് പകരം പോസ്റ്ററിൽ സന്താന ഭാരതി; വെട്ടിലായി തമിഴ്നാട് ബിജെപി
- വിനോദ സഞ്ചാരികളോട് ക്രൂരത; വിദേശ വനിത ഉൾപ്പെടെ രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്തു
- മണ്ഡല പുനർനിർണയം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിൻ
- നിതീഷ് കുമാറിന്റെ മകൻ രാഷ്ട്രീയത്തിലേക്കോ? അഭ്യൂഹങ്ങൾ ശക്തം
- ദശലക്ഷണക്കിന് അനുയായികളുള്ള പാസ്റ്റർ ലൈംഗികാതിക്രമക്കേസിൽ പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.