/indian-express-malayalam/media/media_files/w5Nba302zPTPj7v3hIu3.jpg)
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം
മുംബൈ: പൊതുമേഖലാ ബാങ്കിന്റെ മാനേജർ കടലിലേക്ക് എടുത്തുചാടി. ജോലിസമ്മർദ്ദം മൂലമാണ് ഭർത്താവ് കടലിലേക്ക് എടുത്തുചാടിയതെന്ന് ആരോപണവുമായി ഭാര്യ രംഗത്ത്. മുബൈയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മുംബൈയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ മാനേജറായ സുശാന്ത് ചക്രവർത്തിയാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ ഭാഗമായ അടൽ സേതുവിൽ തന്റെ കാർ നിർത്തിയിട്ട്, കടലിലേക്ക് എടുത്തുചാടിയത്. നേവിയും പോലീസും സംയുക്തമായി ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
സുശാന്തിന്റെ കാർ പരിശോധിച്ചപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് ഇയാളുടെ കുടുംബത്തെ സമീപിച്ചപ്പോഴാണ് ഭർത്താവ് ജോലിസമ്മർദ്ദം നേരിടുന്നുണ്ടെന്ന് സുശാന്തിന്റെ ഭാര്യവെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയും കുടുംബത്തെയും കൂട്ടി യാത്രയ്ക്ക് പോയതാണ്. തിങ്കളാഴ്ച മടങ്ങിയത്തി ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ്. ജോലിസംബന്ധമായി നിരവധി സമ്മർദ്ദങ്ങൾ സുശാന്ത് ചക്രവർത്തി അനുഭവിക്കുന്നുണ്ടെന്ന് അയാളുടെ ഭാര്യ പറയുന്നു- സീനിയർ പോലീസ് ഇൻസ്‌പെക്ടർ രോഹിത് ഖോട്ട് പറഞ്ഞു.
അതേസമയം, സുശാന്ത് ചക്രവർത്തിയുടെ കാറും മൊബൈൽ ഫോണും പരിശോധിച്ചെങ്കിലും ആത്മഹത്യ കുറിപ്പോ മറ്റ് രേഖകളോ കണ്ടെത്തിയില്ലെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. രാവിലെ മുതൽ തുടങ്ങിയ തിരച്ചിൽ വൈകുന്നേരവും പുരോഗമിക്കുകയാണ്.
Read More
- രാഷ്ട്രീയപ്പോരിൽ നിന്ന് ദൈവങ്ങളെയെങ്കിലും ഒഴിവാക്കണം; തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീം കോടതി
- സൈബർ അടിമകളായി ഇന്ത്യക്കാർ;തടവിൽ കഴിയുന്നത് 30000ത്തോളം പേർ
- 500 രൂപ മോഷ്ടിച്ചെന്ന സംശയം; പത്തു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്നു തല്ലിക്കൊന്നു
- വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു, പോലീസ് കോൺസ്റ്റബിളിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി
- കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇന്ദിരാ ഗാന്ധിക്കൊപ്പം കശ്മീരിൽ, ആ ദിനമോർത്ത് പ്രിയങ്ക ഗാന്ധി
- ഇലക്ടറൽ ബോണ്ടിലൂടെ സാമ്പത്തിക ക്രമക്കേട്; നിർമല സീതാരാമനെരിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.