scorecardresearch

ഇലക്ടറൽ ബോണ്ടിലൂടെ സാമ്പത്തിക ക്രമക്കേട്; നിർമല സീതാരാമനെരിരെ കേസ്

8,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന പരാതിയിൽ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്

8,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന പരാതിയിൽ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്

author-image
WebDesk
New Update
Nirmala Sitharaman, Minister

ചിത്രം: എക്സ്

ബെംഗളൂരു: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെരിരെ കേസ്. ജനാധികാര സംഘർഷ പരിഷത്ത് (ജെ.എസ്‌.പി) നേതാവ് ആദർശ് ആർ. അയ്യർ നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കും, ബിജെപി നേതാക്കൾക്കും എതിരെ കേസെടുത്തിട്ടുണ്ട്.

Advertisment

കർണാടകയിലെ ബിജെപി അധ്യക്ഷനും മുതിർന്ന നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്ര, ബിജെപി നേതാവ് നളിൻകുമാർ കട്ടീൽ എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരം സെക്ഷൻ 384, 120 ബി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ 8,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയതായാണ് പരാതി. ഇ.ഡി റെയ്ഡ് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത്തരം ബോണ്ടുകൾ ബിജെപി നേതാക്കൾ പണമാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.

ഈ വർഷം, ഫെബ്രുവരിയിലാണ്, നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയിത്. രാഷ്ട്രീയ പാർട്ടികളുടെ സംഭാവന വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

Read More

Advertisment
Bjp Nirmala Sitharaman Electoral Bonds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: