scorecardresearch

മണിപ്പൂർ കലാപം; പുതുവർഷത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

മണിപ്പൂരിൽ കലാപം പുറപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോൾ ഇതാദ്യമായാണ് ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബിരേൻ സിങ് രംഗത്തെത്തുന്നത്

മണിപ്പൂരിൽ കലാപം പുറപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോൾ ഇതാദ്യമായാണ് ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബിരേൻ സിങ് രംഗത്തെത്തുന്നത്

author-image
WebDesk
New Update
Biren Singh

ബിരേൻ സിങ്

ഇംഫാൽ: മണിപ്പൂരിലെ കലാപത്തിൽ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിങ്. നിർഭാഗ്യകരമായ സംഭവമാണ് ഈ വർഷം ഉണ്ടായത്. അതിൽ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തിൽ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment

പുതുവർഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ വർഷം വംശീയ സംഘർഷങ്ങളെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂർ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. 

കഴിഞ്ഞ മെയ് മൂന്ന് മുതൽ ഇന്നുവരെ സംഭവിച്ചതിൽ സംസ്ഥാനത്തെ ജനങ്ങളോട് ഞാൻ മാപ്പുചോദിക്കുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലർക്കും വീടുകൾ വിട്ടുപോകേണ്ടിവന്നു. സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാൻ മാപ്പു ചോദിക്കുന്നു. എന്നാൽ ഇപ്പോൾ, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങൾ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം.മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ മണിപ്പൂർ കലാപം തണുപ്പിക്കാൻ ആവശ്യമായ നടപടികളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മണിപ്പൂരിൽ നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി സംഭവ സ്ഥലത്ത് എത്താത്തതിനെതിരയെും പ്രതിപക്ഷം രംഗത്തുവന്നു. 

Read More

Advertisment
Manipur Communal Violence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: