scorecardresearch

ഗവർണർക്കെതിരെ പ്രസ്ഥാവന നടത്താം; മമത ബാനജിക്ക് ആശ്വാസമായി ഹൈക്കോടതി വിധി

അപകീർത്തികരമല്ലാത്തിടത്തോളം കാലം പരാമർശം നടത്താൻ മമത ബാനർജിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

അപകീർത്തികരമല്ലാത്തിടത്തോളം കാലം പരാമർശം നടത്താൻ മമത ബാനർജിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

author-image
WebDesk
New Update
West Bengal Chief Minister, Mamata Banerjee, Governor, C V Ananda Bose

ഫയൽ ​ഫൊട്ടോ

കൊൽക്കത്ത: അപകീർത്തി കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിയമം പാലിക്കുന്നിടത്തോളം കാലം പ്രസ്താവന നടത്താമെന്ന് കൊൽക്കത്ത ഹൈക്കോടതി. പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ.സി.വി.ആനന്ദബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ആശ്വാസ വിധി. 

Advertisment

പരാമർശങ്ങൾ അപകീർത്തികരമല്ലാത്തിടത്തോളം കാലം പരാമർശം നടത്താൻ മമത ബാനർജിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച വ്യക്തമാക്കി. ജസ്റ്റിസ് ഐ.പി.മുഖർജി, ജസ്റ്റിസ് ബിശ്വരൂപ് ചൗധരി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജസ്റ്റിസ് കൃഷ്ണ റാവുവിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട മമതയുടെ അഭിഭാഷകൻ എസ്.എൻ.മുഖർജി, ഗവർണർക്കെതിരെ അപകീർത്തികരമായ പ്രസ്താവന ഉണ്ടായിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി. ജൂലൈ 16നാണ്, ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഗവർണർക്ക് ഭരണഘടനാപരമായ അധികാര പദവിയുണ്ടെന്നും, വ്യക്തിപരമായി ആക്രമിക്കാൻ പാടില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഗവർണർ ഒരു ഭരണഘടനാപരമായ അധികാരിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന വ്യക്തിപരമായ ആക്രമണങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിയില്ലെന്നായിരുന്നു ബാറും ബെഞ്ചും അഭിപ്രായപ്പെട്ടത്.

Advertisment

മമത ബാനർജി, ടിഎംസി എംഎൽഎമാരായ സയന്തിക ബാനർജി, റിയാത്ത് ഹൊസൈൻ സർക്കാർ, ടിഎംസി വക്താവ് കുനക് ഘോഷ് എന്നിവരാണ് ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയത്.

Read More

Mamata Banerjee High Court Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: