/indian-express-malayalam/media/media_files/Yho7kPRBIoxKpVjnZ1YE.jpg)
പ്രതീകാത്മക ചിത്രം (ഫ്രീപിക്)
ഡൽഹി: ഇന്ത്യയിലെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകൾ. 1.18 കേസുകൾ ഉത്തർപ്രദേശിലെ കീഴ്‌ക്കോടതികളിൽ മാത്രം തീർപ്പാകാതെ കെട്ടിക്കിടക്കുന്നതായി, ലോക്‌സഭയിൽ സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
സുപ്രീം കോടതിയിൽ 84,045 കേസുകളും, വിവിധ ഹൈക്കോടതികളിലായി 60,11,678 കേസുകളും കെട്ടിക്കിടക്കുന്നതായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. 4,53,51,913 കേസുകളാണ് വിവിധ ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി തീർപ്പാക്കതെ കിടക്കുന്നത്.
ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, കോടതി ജീവനക്കാർ, കേസിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തുതകളുടെ സങ്കീർണ്ണത, തെളിവുകളുടെ സ്വഭാവം, ബാർ, അന്വേഷണ ഏജൻസികൾ, സാക്ഷികൾ, അന്യായക്കാരൻ തുടങ്ങി കേസുകളുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ സഹകരണം ഉൾപ്പെടെ നിരവധി കാരണങ്ങളാലാണ് ഇത്രയും കേസുകൾ കെട്ടിക്കിടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ശരിയായ പ്രയോഗവും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ തരത്തിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് കോടതികൾ നിശ്ചിത സമയപരിധിയില്ലാത്തതും കേസകൾ ഇടയ്ക്കിടെ മാറ്റിവയ്ക്കുന്നതും കേസുകൾ തീർപ്പാക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു.
കേസുകളുടെ മേൽനോട്ടത്തിനും പിന്തുടരുന്നതിനും വാദം കേൾക്കുന്നതിനുമുള്ള മതിയായ ക്രമീകരണങ്ങളുടെ അഭാവവും കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കുന്ന മറ്റ് ഘടകങ്ങളാണെന്ന്, നിയമമന്ത്രി കൂട്ടിച്ചേർത്തു.
Read More
- റെയിൽവേ ആക്രമണത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി
- മഴയും കാറ്റും; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
- അർജുനായുള്ള തിരച്ചിൽ പത്താം നാൾ, ഇന്ന് നിർണായകം
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.