scorecardresearch

കെജ്‍രിവാൾ തിഹാർ ജയിലിൽ; പുറത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച് സ്ത്രീകൾ

കെജ്‍രിവാളിന് ജയിലിൽ പുസ്തകങ്ങൾ എത്തിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങൾ ജയിലിൽ വായിക്കാൻ അനുവദിക്കണമെന്ന അപേക്ഷയിലായിരുന്നു നിർദേശം.

കെജ്‍രിവാളിന് ജയിലിൽ പുസ്തകങ്ങൾ എത്തിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങൾ ജയിലിൽ വായിക്കാൻ അനുവദിക്കണമെന്ന അപേക്ഷയിലായിരുന്നു നിർദേശം.

author-image
WebDesk
New Update
Arvind Kejriwal, CM, Delhi, Arrest

ഫയൽ ഫൊട്ടോ

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ‌്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. ജയിലിന് പുറത്തെ റോഡിൽ ആം ആദ്മി പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. നിരവധി സ്ത്രീകൾ റോഡിൽ കിടന്നും പ്രതിഷേധിച്ചു. ഡൽഹിയിൽ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.

Advertisment

ഏപ്രിൽ 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ്​ ഉത്തരവിറക്കിയത്. കെജ്‌രിവാളിൻ്റെ 'നിസ്സഹകരണ സ്വഭാവം' ചൂണ്ടിക്കാട്ടി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടിരുന്നു. കെജ‌്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ഇതു നിസ്സഹകരണമായി കണക്കാക്കണം എന്നുമായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്.

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളിലെ വിവരം കണ്ടെത്തുന്നതിന് പാസ്‌വേഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കെജ്‌രിവാൾ നൽകുന്നില്ലെന്നും ഇ.ഡി ചൂണ്ടിക്കാണിച്ചിരുന്നു. കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കാതെ, ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്.

കെജ്‌രിവാൾ അന്വേഷണത്തന് സഹകരിച്ചില്ലെന്നും പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ഇ.ഡിക്കായി ഹാജരായ അഭിഭാഷകൻ എസ്.വി. രാജു കോടതിയിൽ ഉന്നയിച്ചു. കെജ്‍രിവാളിന് ജയിലിൽ പുസ്തകങ്ങൾ എത്തിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങൾ ജയിലിൽ വായിക്കാൻ അനുവദിക്കണമെന്ന അപേക്ഷയിലായിരുന്നു നിർദേശം.

Advertisment

അരവിന്ദ് കെജ്‌രിവാളിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം ഇ.ഡി  ആപ്പിളിന്റെ സഹായം തേടിയിരുന്നു. കെജ്‌രിവാളിന്റെ ഐഫോണിലേക്ക് ആക്‌സസ് നേടാൻ സഹായിക്കുന്നതിനായാണ് ആപ്പിളുമായി ബന്ധപ്പെട്ടത്. കെജ്‌രിവാളിന്റെ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെയോ ഡെസ്‌ക്‌ടോപ്പുകളുടെയോ രൂപത്തിലുളള തെളിവുകളൊന്നും  ഇഡിയുടെ കൈവശമില്ല. അതേ സമയം മുഖ്യമന്ത്രിയുടേതടക്കം നാല് മൊബൈൽ ഫോണുകൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. 

മാർച്ച് 21ന് അറസ്റ്റ് ചെയ്യപ്പെട്ട രാത്രിയിൽ, കെജ്‌രിവാളിന്റെ വസതിയിൽ നിന്ന് 70,000 രൂപയും കണ്ടെത്തിയിരുന്നു.തന്റെ ഫോൺ ഡാറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ, എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെയും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇഡിക്ക് ലഭിക്കുമെന്ന് ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രി പറഞ്ഞതായി കേസുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

Read More:

Arvind Kejriwal Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: