scorecardresearch

കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി

ജസ്റ്റിസുമാരായ കെ.വി.വിശ്വനാഥൻ, സൂര്യകാന്ത് എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി പരഗണിച്ചത്

ജസ്റ്റിസുമാരായ കെ.വി.വിശ്വനാഥൻ, സൂര്യകാന്ത് എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി പരഗണിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
supreme court | 370 article

ഫയൽ ഫൊട്ടോ

ഡൽഹി: കടമെടുപ്പു പരിധിയിൽ, കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. ഓരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാമെന്നത് ഉൾപ്പെടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത് പ്രധാനമായും 293-ാം അനുഛേദ പ്രകാരമാണ്.

Advertisment

14-ാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിച്ച തുക അധികമായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് നിലവിൽ വായ്പാ പരിധി വെട്ടിക്കുറച്ചിരിക്കുന്നത്.  നിലവിൽ കേന്ദ്ര നിബന്ധനകൾ പാലിച്ച് വേണം കേരളം കടമെടുക്കാൻ. കൂടുതൽ കടം എടുക്കാൻ അനുവാദമില്ല. അധികമായി എടുക്കുന്ന കടം അടുത്ത വർഷത്തെ കടത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. 

കേന്ദ്രം കടമെടുക്കുന്നതിനുള്ള പരിധി തീരുമാനിക്കുന്ന രീതി മാറ്റണമെന്നും അടിയന്തരമായി ധനസഹായം ലഭ്യമാക്കണമെന്നുമുള്ള ഹർജികളാണ് കേരളം നൽകിയത്.  ഇതിൽ സംസ്ഥാനങ്ങൾക്ക് എത്രത്തോളം കടമെടുക്കാമെന്നത് ഉൾപ്പെടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കുന്നതിന്, സംസ്ഥാനത്തിന് അടിയന്തരമായി 10,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണം എന്നായിരുന്നു ഹർജി. എന്നാല്‍, ഈ ആവശ്യം സുപ്രീം കോടതി തള്ളി, കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു.

Read More:

Advertisment
Supreme Court Central Government Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: