/indian-express-malayalam/media/media_files/2025/04/25/xzlx0U7GIhBKNCaFoBuX.jpg)
ഇന്തോ-പാക്ക് അതിർത്തിയായ അട്ടാരിയിൽ സുരക്ഷ ശക്തമാക്കിയപ്പോൾ (എക്‌സ്പ്രസ് ഫൊട്ടൊ)
Jammu Kashmir Pahalgam Terrorist Attack Updates:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് പാക്കിസ്ഥാനെതിരെയുള്ള നടപടികൾ ശക്തമാക്കി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഇന്ത്യ ഒദ്യോഗികമായി അറിയിച്ചു. കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്. ഇന്ത്യയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.
സിന്ധു നദീജല കരാർ നിർത്തിവെച്ച നടപടിയെ യുദ്ധമായി കണക്കാക്കും എന്നായിരുന്നു പാകിസ്താൻ അറിയിച്ചത്. അട്ടാരി അതിർത്തി അടയ്ക്കുക. പാക് പൗരൻമാർക്ക് യാത്ര വിലക്ക്. പാക്ക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യവിടുക. നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക എന്നിവയ്ക്ക് ഒപ്പമായിരുന്നു പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചത്.
പാക്കിസ്ഥാൻ നേരിടുക വലിയ പ്രതിസന്ധി
കരാറിൽ നിന്ന് ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തുലുകൾ. പാകിസ്ഥാന്റെ കിഴക്കൻ മേഖലയിലെ ജലലഭ്യത പൂർണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതായിരിക്കും ഈ തീരുമാനം. ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചാൽ പാകിസ്ഥാൻ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.
നേരത്തെ, മൂന്ന് തവണ ഇന്തോ-പാക്ക് യുദ്ധമുണ്ടായപ്പോഴും മറ്റ് ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോഴും ഇന്ത്യ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാക്ക് ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടെന്ന് പ്രതിപക്ഷം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി പ്രതിപക്ഷം. സർവ്വകക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പാർലമെന്റെിലാണ് സർവ്വകക്ഷി യോഗം നടന്നത്.കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികൾ വിശദീകരിച്ചു. കശ്മീരിലെ വിനോദസഞ്ചാരമേഖലയെ ഈ ഭീകരാക്രമണം സാമ്പത്തികമായി തകർക്കുമെന്ന് സർവ്വകക്ഷി യോഗം വിലയിരുത്തി.
2004 മുതൽ 2024 കശ്മീരിൽ നിരവധി നിരവധി ആക്രമണങ്ങൾ നടന്നു. എന്നാൽ, 2024-ഓടെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംങ് യോഗത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഖെ, എൻസിപി നേതാവ് സുപ്രിയ സുലൈ, അസയുദ്ദീൻ ഒവൈസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.
Read More
- Indus Water Treaty: സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം എങ്ങനെ പാക്കിസ്ഥാനെ ബാധിക്കും?
- Jammu Kashmir Terror Attack: ഇന്ത്യ തിരിച്ചടിയ്ക്ക് തയ്യാറെടുക്കുന്നോ ? മിസൈലുകൾ പരീക്ഷിച്ച് നാവികസേന
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
- പഹൽഗാമ ഭീകരാക്രമണം: കടുത്ത നടപടികളിലേക്ക് നീങ്ങി ഇന്ത്യ; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി
- വിവാഹം, ഹണിമൂൺ, ശവസംസ്കാരം; ആ യാത്ര ഒരു പേടിസ്വപ്നമായി മാറുമെന്ന് ഒരിക്കലും കരുതിയില്ല: നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ
- പഹൽഗാം ഭീകരാക്രമണം; കടുത്ത നടപടികളുമായി ഇന്ത്യ; പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.