/indian-express-malayalam/media/media_files/2025/04/24/0PmF8M1spfFVTE38V9ZL.jpg)
ഫൊട്ടോ: എഎൻഐ
Jammu Kashmir,Pahalgam Terror Attack: ന്യൂഡൽഹി: പഹൽഗാമ ഭീകരാക്രമണത്തിനുപിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങിയിരുന്നു. ഇപ്പോഴിതാ, പാക് നയതന്ത്രജ്ഞൻ സാദ് വാറൈച്ചിനെ വിളിച്ചുവരുത്തിയിരിക്കുകയാണ് ഇന്ത്യ. കാബിനറ്റ് സുരക്ഷാ സമിതി (സിഎസ്എസ്) സ്വീകരിച്ച എല്ലാ നടപടികളും അടങ്ങിയ ഒരു കുറിപ്പ് അദ്ദേഹത്തിന് കൈമാറി. ഭീകരാക്രമണത്തെത്തുടർന്ന് കേന്ദ്രം ഇന്ന് പാർലമെന്റിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് നേതാക്കളോട് വിശദീകരിച്ചേക്കും. യോഗത്തിൽ സിംഗ് അധ്യക്ഷത വഹിക്കും. വിവിധ പാർട്ടികളുമായി ചർച്ച നടത്തിയതിന് ശേഷമാണ് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സുരക്ഷാസമിതി യോഗം ചേർന്നതിനുപിന്നാലെയാണ് സർവകക്ഷിയോഗം വിളിക്കാനും തീരുമാനമായത്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളെടുത്തിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കാനും, പാക്കിസ്ഥാൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനമായി. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. അതിർത്തി കടന്നവർക്ക് മേയ് 01ന് മുമ്പ് തിരികെ വരാം. സാർക്ക് ചട്ടക്കൂടിന് കീഴിൽ നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാർക്കും രാജ്യം വിടാൻ 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണം. ഇന്ത്യയുടെ സൈനിക ഉപദേഷ്ടാക്കൾ ഒഴികെയുള്ള അഞ്ച് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിൽ നിന്ന് പിൻവലിച്ചു. രണ്ടു പതിറ്റാണ്ടിനിടെ കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.
Read More
- വിവാഹം, ഹണിമൂൺ, ശവസംസ്കാരം; ആ യാത്ര ഒരു പേടിസ്വപ്നമായി മാറുമെന്ന് ഒരിക്കലും കരുതിയില്ല: നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ
- പഹൽഗാം ഭീകരാക്രമണം; കടുത്ത നടപടികളുമായി ഇന്ത്യ; പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം
- പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.