/indian-express-malayalam/media/media_files/2024/11/26/PZMlh2BelK7jwRBTwg3B.jpg)
ചിത്രം: എക്സ്
ഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിച്ച് രാജ്യം. ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന ശിലയെന്ന് വാർഷികത്തോടനുബന്ധിച്ച് പാർലമെൻ്റിൽ നടന്ന ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും, ഭരണഘടന വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ നാണയവും സ്റ്റാമ്പും ഭരണഘടനയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങളും രാഷ്ട്രപതി പ്രകാശനം ചെയ്തു. മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി, പുതിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതിനായി എഴുതപ്പെട്ട പുരോഗമന രേഖയാണ് ഭരണഘടനയെന്ന് രാഷ്ട്രപതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ആശംസ പങ്കുവച്ചു. "ഇന്ത്യ പേലെ ഒരു വലിയ രാജ്യത്തിൻ്റെ ജനാധിപത്യത്തിന്റെ ശക്തി നമ്മുടെ ഭരണഘടനയാണ്. അത് ഓരോ വ്യക്തിക്കും നീതിയും തുല്യാവകാശവും ഉറപ്പാക്കിക്കൊണ്ട് ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്നു," അമിത് ഷാ എക്സിൽ കുറിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുൻ ഖാർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചതോടെ ഇന്ത്യ സഖ്യ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. ഈ ആവശ്യം ഉന്നയിച്ച്, പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തു നൽകിയിരുന്നു.
Read More
- ഭരണഘടനാ ആമുഖത്തിലെ മതേതരത്വവും സോഷ്യലിസവും; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി
- അദാനി ഫൗണ്ടേഷന്റെ 100 കോടി വേണ്ട; സര്‍വകലാശാലയ്ക്ക് വാഗ്ദാനം ചെയ്ത നിക്ഷേപം നിരസിച്ച് തെലങ്കാന സര്‍ക്കാര്‍
- അദാനി ഗ്രൂപ്പുമായുള്ള കരാർ പുനഃപരിശോധിക്കാൻ ബംഗ്ലാദേശ്, തീരുമാനം മന്ത്രിസഭയ്ക്ക് വിട്ട് ശ്രീലങ്കസംഭാല് സംഘര്‍ഷം: സമാജ്വാദി എംപിക്കെതിരെ എഫ്ഐആർ; മരണം നാലായി
- ജനങ്ങളാൽ തള്ളപ്പെട്ടവർ പാർലമെന്റിനെയും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.