/indian-express-malayalam/media/media_files/OPafEYeZf0OSCI9PA53i.jpg)
ചമ്പായ് സോറൻ ഗവർണർക്ക് രാജിക്കത്ത് കൈമാറി (എക്സ്പ്രസ് ഫോട്ടോ)
റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറൻ ബുധനാഴ്ച സ്ഥാനമൊഴിഞ്ഞു. മുൻ മുഖ്യമന്തിയും ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എക്സിക്യൂട്ടീവ് പ്രസിഡൻ്റുമായ ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. ചമ്പായ് സോറൻ ഗവർണർ സി.പി രാധാകൃഷ്ണന് രാജി സമർപ്പിച്ചതിന് പിന്നാലെ ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാനുള്ള അപേക്ഷ സമർപ്പിച്ചു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31ന് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഹേമന്ത് സോറൻ രാജി വയ്ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കേസിൽ ജാമ്യം ലഭിച്ചത്.
ഭരണസഖ്യത്തിലെ 45 എംഎൽഎമാരുടെ പിന്തുണയോടെയാണ് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്തിയാകുന്നത്. സുഗമമായ അധികാര കൈമാറ്റത്തിനായി ചമ്പായ് സോറൻ രാജിവയ്ക്കാൻ പാർട്ടിക്ക് ഉള്ളിൽ നിന്ന് നിർബന്ധമുണ്ടായി. സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തീയതി ഗവർണർ തീരുമാനിക്കും.
'2019 തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വിജയിച്ചത് ഹേമന്തിൻ്റെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ്. അസ്ഥിരത ഒഴിവാക്കാനായിരുന്നു ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ, സർക്കാരിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയ ചമ്പായ് സോറൻ്റെ ഭാഗത്ത് ആദ്യം വിമുഖത ഉണ്ടായി. പിന്നീട് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. വിമുഖതയ്ക്ക് ഒടുവിൽ സ്ഥാനം ഉപേക്ഷിക്കാൻ ചമ്പായ് തയ്യാറാവുരയായിരുന്നു,' യോഗത്തിൽ പങ്കെടുത്ത വൃത്തങ്ങൾ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ച് മാസത്തിന് ശേഷം, ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. ഹേമന്ത് കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. റാഞ്ചിയിലെ ഒരു ഭൂമിയുമായി ബന്ധപ്പെട്ടാണ് ഹേമന്ത് സോറനെതിരെ കേസെടുത്തത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചേക്കുമെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, താൻ തയ്യാറാണെന്നും ഹേമന്ത് പ്രവർത്തകരോട് പറഞ്ഞിരുന്നു.
Read More
- മദ്യനയ അഴിമതി; ഡൽഹി ഹൈക്കോടതിയിൽ ജാമ്യം തേടി അരവിന്ദ് കെജ്രിവാൾ
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിയെ സ്ഥലംമാറ്റി
- എൻഡിഎയുടെ വൻ വിജയത്തെ ബ്ലോക്ക് ഔട്ട് ചെയ്യാൻ ശ്രമം, പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് ജനം വിജയിപ്പിച്ചത്: നരേന്ദ്ര മോദി
- ഹത്രാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി; സംഘാടകർക്കെതിരെ എഫ്ഐആർ, ഭോലെ ബാബയുടെ പേരില്ല
- ദുരന്ത ഭൂമിയായി ഹത്രാസ്, ആരാണ് ഭോലെ ബാബ?
- ഹത്രാസ് ദുരന്തം: സത്സംഗിന് അനുമതി ഉണ്ടായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.