/indian-express-malayalam/media/media_files/kGGt8IaJ2hosrWidk59w.jpg)
ഹത്രാസ് അപകടം
ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 80,000 ആളുകൾ ഒത്തുചേരുന്നതിനാണ് സംഘാടകർ അനുമതി തേടിയത്. എന്നാൽ, രണ്ടര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. വ്യാജരേഖകൾ ഉപയോഗിച്ച് അനുമതി തേടുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, എഫ്ഐആറിൽ ആത്മീയ പ്രഭാഷകൻ ഭോലെ ബാബയുടെ പേരില്ല.
പ്രാർത്ഥനയ്ക്കുശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും അദ്ദേഹത്തിന്റെ കാല്‍പ്പാദത്തിനരികില്‍നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാക്കിയതെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ് അപകട സ്ഥലം സന്ദർശിച്ചശേഷം പറഞ്ഞു. ഇന്നലെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. യുപിയിൽ ലക്ഷക്കണക്കിന് അനുയായികളുള്ള ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗിനെത്തിയവരാണ് ദുരന്തത്തിൽ മരിച്ചത്.
നാരായണ സാക്കർ വിശ്വ ഹരി അഥവാ ഭോലെ ബാബ ഉന്നത സ്വാധീനമുള്ള ആത്മീയ പ്രഭാഷകനാണ്. 'നരേൻ സാകർ ഹരി' എന്നും അനുയായികൾ വിളിക്കുന്നു. ഭോലെ ബാബ എന്ന പേര് സ്വീകരിക്കുന്നതിനു മുൻപ് യുപി പൊലീസിലെ കോൺസ്റ്റബിളായിരുന്നു. സൂരജ് പാൽ സിങ് എന്നതാണ് യഥാർത്ഥ പേര്. 58 വയസുള്ള ഭോലെ ബാബ യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമത്തിലെ ദലിത് കുടുംബത്തിൽപെട്ടയാളാണെന്ന് വൃത്തങ്ങൾ പറയുന്നു.
ഹത്രാസിൽ പതിവായി ഭോലെ ബാബ പ്രഭാഷണങ്ങൾ നടത്തുകയും സത്സംഗങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. അപകടത്തിനുപിന്നാലെ ഒളിവിൽ പോയ പ്രഭാഷകനായി അന്വേഷണം തുടരുകയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.