/indian-express-malayalam/media/media_files/gEVLW6f9KsQkD2R8Khor.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഡൽഹി: വിമാനത്താവളത്തിൽ വച്ച് ബിജെപി എംപി കങ്കണ റണാവത്തിനെ ആക്രമിച്ച കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജീവനക്കാരി കുൽവീന്ദർ കൗറിന് ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റം.
ജൂൺ ആറിന്, ഷഹീദ് ഭഗത് സിംഗ് ഇൻ്റർനാഷണൽ എയർപോർട്ടിലായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ഹോൾഡ് ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐഎസ്എഫ് പൊലീസിന് പരാതി നൽകിയിരുന്നു. കർഷകരുടെ പ്രതിഷേധത്തിനിടെ റണാവത്ത് നടത്തിയ പരാമർശത്തിൽ തനിക്ക് ദേഷ്യമുണ്ടെന്ന് കൗർ പറയുന്നതായി ആക്രമണ ദൃശ്യങ്ങളിൽ കാണാം. ഇതാണ് ആക്രമണത്തിന് കാരണമായത്.
ആക്രമണം നേരിട്ടതിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ കങ്കണ റണാവത്ത്, തന്നെ കോൺസ്റ്റബിൾ മർദ്ദിച്ചതായി വെളിപ്പെടുത്തി. "എനിക്ക് വേണ്ടപ്പെട്ടവരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ധാരാളം കോളുകൾ വരുന്നുണ്ട്. ഒന്നാമതായി, ഞാൻ സുരക്ഷിതനാണ്. ഇന്ന് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം.
സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, സിഐഎസ്എഫ് സെക്യൂരിറ്റി ജീവനക്കാരിയായ സ്ത്രീ ഞാൻ കടന്നുപോകുന്നതുവരെ കാത്തുനിന്ന ശേഷം എൻ്റെ മുഖത്ത് അടിച്ചു. അവർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. എന്തിനാണ് എന്നെ ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ, കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ സുരക്ഷിതനാണ്, പക്ഷേ പഞ്ചാബിൽ വളരുന്ന ഭീകരവാദത്തെക്കുറിച്ചാണ് എൻ്റെ ആശങ്ക. അത് എങ്ങനെ കൈകാര്യം ചെയ്യും?" കങ്കണ പറഞ്ഞു.
Read More
- എൻഡിഎയുടെ വൻ വിജയത്തെ ബ്ലോക്ക് ഔട്ട് ചെയ്യാൻ ശ്രമം, പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് ജനം വിജയിപ്പിച്ചത്: നരേന്ദ്ര മോദി
- ഹത്രാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി; സംഘാടകർക്കെതിരെ എഫ്ഐആർ, ഭോലെ ബാബയുടെ പേരില്ല
- ദുരന്ത ഭൂമിയായി ഹത്രാസ്, ആരാണ് ഭോലെ ബാബ?
- ഹത്രാസ് ദുരന്തം: സത്സംഗിന് അനുമതി ഉണ്ടായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us