/indian-express-malayalam/media/media_files/2025/05/16/qiQjN7macw08uQevBBNQ.jpg)
സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകൾ ശുദ്ധീകരിക്കാൻ ഇന്ത്യ
india Pakistan News Updates: ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് ജലമെത്തുന്നത് തടയാൻ നടപടി കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ബാഗ്ലിഹാർ,സലാൽ അണക്കെട്ടുകൾ എല്ലാമാസവം ശുദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപണികളുടെ ഭാഗമായാണ് ശുദ്ധീകരണം നടത്തുന്നതെന്നാണ് ഔദ്യോഗീക വിശദീകരണം. എന്നാൽ പാക്കിസ്ഥാനിലേക്ക് ജലം എത്തുന്നതിന് തടയിടാനാണ് അണക്കെട്ടുകൾ പ്രതിമാസം ശുദ്ധീകരകിക്കാൻ ലക്ഷ്യമിടുന്നത്.
1987-ലാണ് സലാൽ അണക്കെട്ട് നിർമിച്ചത്. 2009-ലാണ് ബാഗ്ലിഹാർ അണക്കെട്ട് നിർമിച്ചത്. നേരത്തെ ഈ അണക്കെട്ടുകളിൽ അറ്റകുറ്റപണികൾ നടത്തി വൃത്തിയാക്കാൻ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പാക്കിസ്ഥാന്റെ എതിർപ്പ് കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഡാമുകളിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ഒഴുക്ക് വർധിപ്പിച്ചാൽ പാക്കിസ്ഥാനിലേക്ക് അധികജലം എത്തുമെന്നും ഇത് വഴി പ്രളയത്തിനുള്ള സാധ്യതയുണ്ടാകുമെന്ന്് കാട്ടിയാണ് പാക്കിസ്ഥാൻ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാന്റെ എതിർപ്പ് കണക്കാക്കേണ്ടയെന്നാണ് ഇന്ത്യയുടെ നിലപാട്.
നേരത്തെ, സിന്ധുനദീ ജലകരാറിൽ ചർച്ചവേണമെന്ന് പാക്കിസ്ഥാന്റെ ആവശ്യത്തെ ഇന്ത്യ പൂർണമായി തള്ളിയിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടി പാക്കിസ്ഥാൻ നിർത്തിയാൽ മാത്രം ചർച്ചയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പറഞ്ഞിരുന്നത്.
പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. പാക്കിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നദീജല കരാർ മരവിപ്പിക്കൽ പിൻവലിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പാക്കിസ്ഥാൻ അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലെയും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബർ 19-ന് കറാച്ചിയിൽവച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്.
Read More
- തുർക്കിയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ
- സിന്ധു നദീജല കരാറിൽ ചർച്ച വേണം; ആദ്യമായി നിലപാട് വ്യക്തമാക്കി പാക്കിസ്ഥാൻ
- കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
- ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കനത്ത നഷ്ടം; നിരവധി യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു, 50 പാക് സൈനികർ കൊല്ലപ്പെട്ടു
- പാക് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.