/indian-express-malayalam/media/media_files/STD1cDvdibiwqntxMQhA.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി​: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് പുറത്താക്കി. പൂജ ഖേദ്കറെ വെള്ളിയാഴ്ച പിരിച്ചുവിട്ടതായി പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സിവിൽ സർവീസ് പരീക്ഷയിലെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജൂലൈ 31ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പൂജയെ അയോഗ്യയാക്കിയിരുന്നു. സെലക്ഷൻ റദ്ദാക്കിയതിനൊപ്പം യുപിഎസ്‌സി പരീക്ഷകളിൽ നിന്ന് ആജീവനാന്ത വിലക്കും കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു. അനുവദിനിയമായതിലും കൂടുതൽ തവണ നിയമം ലംഘിച്ച് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ജൂലൈ 18ന് യുപിഎസ്‌സി പൂജ ഖേദ്കറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജൂലൈ 25നകം നോട്ടീസിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ആഗസ്ത് 4വരെ പൂജ സമയം ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിൽ, കുറ്റിക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൂജ ഖേദ്കറെ അയോഗ്യയാക്കുകയും, ആജീവനാന്തം വിലക്കുകുയും ചെയ്തതായി,' കമ്മീഷൻ പ്രസ്ഥാവനയിൽ വ്യക്തമാക്കി.
2024 ജൂണിൽ തന്റെ പ്രൊബേഷണറി പരിശീലനത്തിന്റെ ഭാഗമായി പൂനെ കളക്‌ട്രേറ്റിൽ ജോയിൻ ചെയ്ത 32 കാരിയായ പൂജ ഖേദ്കർ, യുപിഎസ്ഇ സിവിൽ സർവീസസ് പരീക്ഷ പാസാകാൻ പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി), ബെഞ്ച്മാർക്ക് വികലാംഗരുടെയും (പിഡബ്ല്യുബിഡി) ക്വാട്ട ദുരുപയോഗം ചെയ്‌തെന്ന് കമ്മീഷൻ കണ്ടെത്തുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു.
നേരത്തെ, ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഖേദ്കറിന്റെ ജില്ലാ പരിശീലന പരിപാടി നിർത്തിവച്ചിരുന്നു. പൂനെയിൽ നിന്ന് സ്ഥലം മാറ്റിയ ശേഷം പരിശീലനം തുടരുന്ന വാഷിമിൽ നിന്ന് ഇവരെ തിരികെ അക്കാദമിയിലേക്ക് വിളിക്കുകയായിരുന്നു.
സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മുംബൈയിൽ അസിസ്റ്റന്റ് കളക്ടറായി പരിശീലനം നടത്തിയിരുന്നു പൂജ ഖേദ്ക്കറിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചത്. അംഗപരിമിതര്‍ക്കുള്ള പ്രത്യേക സംവരണം ലഭിക്കാന്‍ 51 ശതമാനം കാഴ്ച്ച പരിമിതിയുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം.
Read More
- സംഘർഷം ഒഴിയാതെ മണിപ്പൂർ:വെടിവെപ്പിൽ അഞ്ച് മരണം
 - വിനേഷ് ഫോഗട്ട് കോൺഗ്രസിൽ; ഹരിയാനയിൽ മത്സരിക്കും
 - അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗം,ഇനി തിരിച്ചുവരില്ല:അമിത് ഷാ
 - സ്കൂളിൽ നോൺ വെജ് ബിരിയാണി കൊണ്ടുവന്നു, മൂന്നാം ക്ലാസുകാരനെ പുറത്താക്കിയതായി പരാതി
 - യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
 - യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us