/indian-express-malayalam/media/media_files/c0a9BEGAcJa37eYzV9tr.jpg)
ഗുവാഹത്തി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനത്തിന്റേയും വികസനത്തിന്റേയും ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസെന്ന് ആരോപിച്ച ഹിമന്ത വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അരാജകത്വവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്നും വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനാധിപത്യത്തിനായി നിലകൊള്ളുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
“കോൺഗ്രസ് വികസനത്തിന്റെ മാത്രമല്ല, നമ്മുടെ നാഗരികതയുടെ കൂടി ഏറ്റവും വലിയ ശത്രുവാണ്. അവരാണ് സമാധാനത്തിന്റേയും വികസനത്തിന്റേയും ശത്രു. “ഇന്ത്യ നാഗരികതയുടെ വിജയത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു സമയത്ത്, അവർ വളർച്ചയെ എതിർക്കുകയാണെങ്കിൽ, അവർക്ക് ഇന്ത്യയെ ഇഷ്ടമാണെന്ന് എങ്ങനെ പറയാൻ കഴിയും? അവർക്ക് അരാജകത്വം വേണം, നമ്മുടെ പ്രധാനമന്ത്രി വികസനം ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കൃത്യമായി അരാജകത്വവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ്,” ഹിമന്ത പറഞ്ഞു.
"ഇന്ത്യയെ 'വിശ്വഗുരു' (ലോക നേതാവ്) ആയി കാണാൻ ആഗ്രഹിക്കുന്നവരും അധഃകൃത രാജ്യമായി തുടരാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
മോദി ഇന്ത്യയെ പൂർണ്ണമായും മാറ്റിമറിച്ചു, ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ അസമിൽ വന്ന് കോൺഗ്രസിന്റെ 90 ശതമാനം നശിപ്പിച്ചുകൊണ്ടാണ് കടന്നുപോയതെന്നും ഇപ്പോൾ 10 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് ശർമ്മ പറഞ്ഞു.
Read More
- വനിതകളും പിന്നോക്ക വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ആദ്യ പട്ടിക; പ്രചാരണത്തിൽ മേൽക്കൈ നേടുന്ന തന്ത്രവുമായി ബിജെപി ദക്ഷിണേന്ത്യയിലേക്കും
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.