/indian-express-malayalam/media/media_files/ierKKKaV3JgK8t6sWZCJ.jpg)
എഎപി നേതാക്കൾ നിങ്ങളുടെ ഭീഷണികളിൽ ഭയപ്പെടാൻ പോകുന്നില്ലെന്ന് ബിജെപിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ഡൽഹി: ബിജെപിയിൽ ചേരാൻ ഭീഷണിപ്പെടുത്തി കൊണ്ട് തന്നെ ചിലർ കാണാനെത്തിയെന്നും അല്ലെങ്കിൽ ഒരു മാസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി. ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
"ബിജെപി നേതാക്കൾ ഈ ആവശ്യവുമായി തന്റെ ഒരു അസോസിയേറ്റിനെ കാണാനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആം ആദ്മി പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ബിജെപി നേതാക്കളുടെ ഭീഷണികളെ ആം ആദ്മി പാർട്ടി ഭയക്കുന്നില്ല. ഞങ്ങൾ പ്രവർത്തനം തുടരും," അതിഷി പറഞ്ഞു.
"എഎപി നേതാക്കൾ നിങ്ങളുടെ ഭീഷണികളിൽ ഭയപ്പെടാൻ പോകുന്നില്ലെന്ന് ബിജെപിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അരവിന്ദ് കെജ്‌രിവാളിൻ്റെ പട്ടാളക്കാരാണ്, ഭഗത് സിംഗിൻ്റെ അനുയായികളാണ്, ഞങ്ങൾ മരിക്കും, കഷ്ടപ്പെടും, പക്ഷേ നിങ്ങളുടെ കെണിയിൽ പെടില്ല. ബിജെപിയിൽ ചേരില്ല. നിങ്ങൾക്ക് എല്ലാ നേതാക്കളെയും എല്ലാ എംഎൽഎമാരെയും അറസ്റ്റ് ചെയ്യാം. പക്ഷേ ഞങ്ങൾ ഞങ്ങളുടെ പോരാട്ടം അവസാനിപ്പിക്കില്ല," അതിഷി വ്യക്തമാക്കി.
സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എഎപിയിലെ നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി ചൊവ്വാഴ്ച ആരോപിച്ചു.
"അവർ എന്നെയും സൗരഭ് ഭരദ്വാജിനെയും ദുർഗേഷ് പഥക്കിനെയും രാഘവ് ഛദ്ദയെയും അറസ്റ്റ് ചെയ്യാൻ പോകുന്നു. കാരണം കേജ്രിവാളിൻ്റെ അറസ്റ്റിന് ശേഷം ആം ആദ്മി പാർട്ടി തകരുമെന്ന് ബിജെപി കരുതിയെങ്കിലും മെഗാ ഇന്ത്യ സഖ്യ റാലിക്കും മറ്റ് പാർട്ടികളിൽ നിന്ന് എഎപിക്ക് ലഭിച്ച പിന്തുണക്കും ശേഷം അവർ പറഞ്ഞു. ബിജെപിക്ക് ഇപ്പോൾ ഭയമാണ്," അതിഷി പറഞ്ഞു.
मुझे बताया गया, मेरे घर ED Raid होगी, मेरे परिवार वालों और रिश्तेदारों के घर ED Raid होगी।
— AAP (@AamAadmiParty) April 2, 2024
फिर हम सबको Summons भेजे जाएंगे, और Summons के बाद हमें गिरफ्तार किया जाएगा।
मैं bjp को बता दूं, हम नहीं डरते।
Kejriwal के सिपाही हैं, और संविधान को बचाने के लिए, लोकतंत्र को बचाने के… pic.twitter.com/77M0sWGktR
"അതിനാൽ പാർട്ടിയിലെ ബാക്കിയുള്ള നാല് മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഗൂഢാലോചന നടത്തുകയാണ്. താമസിയാതെ എൻ്റെ സ്വകാര്യ വസതിയിലും ബന്ധുക്കളുടെ സ്ഥലത്തും ഇ.ഡി റെയ്ഡ് നടത്തുമെന്നും അതിനുശേഷം ഞങ്ങൾ നാല് പേർക്ക് സമൻസ് അയച്ച് അറസ്റ്റ് ചെയ്യുമെന്നും എന്നോട് പറഞ്ഞിട്ടുണ്ട്," അതിഷി പറഞ്ഞു.
Read More:
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.