/indian-express-malayalam/media/media_files/2025/01/09/J7jDv29MP1gL1ViFxM5R.jpg)
തിരുപ്പതിയിൽ ഉണ്ടായ തിക്കും തിരക്കിൻറയും വീഡിയോ ദൃശ്യം (ഫൊട്ടൊ -സ്ക്രീൻ ഗ്രാബ്)
ഹൈദരാബാദ്:തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിനായി ടോക്കണ്‍ ലഭിക്കുന്നതിന്തിങ്ങിക്കൂടിയ ജനക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച ആരംഭിക്കുന്ന 10 ദിവസത്തെ പ്രത്യേക വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് ബുധനാഴ്ച രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.
ബൈരാഗി പട്ടിഡ പാര്‍ക്കിലെ ടോക്കണ്‍ കൗണ്ടറുകളിലൊന്നില്‍ ക്യൂവില്‍ നില്ക്കുമ്പോള് മല്ലിക വനിതാ ഭക്തയ്ക്ക് പെട്ടെന്ന് ശ്വാസം മുട്ട് അനുഭവപ്പെട്ടു. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗേറ്റ് ഒരല്പം തുറന്നു. എന്നാല്‍, ജനക്കൂട്ടം ഇത് മുതലെടുത്ത് ഇരച്ചുകയറുകയായിരുന്നു. 4,000-ത്തിലധികം ഭക്തര്‍ ഇരച്ചുവന്നതു നിയന്ത്രിക്കാന്‍ വേണ്ട പോലീസോ സംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ല.
#WATCH | Tirupati Stampede | Andhra Pradesh | Visuals from Sri Venkateswara Ramnarayan Ruia Government General Hospital in Tirupati, where the people who sustained injuries in the incident are undergoing treatment.
— ANI (@ANI) January 9, 2025
6 people were killed and around 40 were injured in a stampede… pic.twitter.com/0hEYWZhW0F
മരിച്ച ആറ് പേരില്‍ അഞ്ച് പേര് സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കര്‍ണാടക ബെല്ലാരി സ്വദേശിനി നിര്‍മല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
#WATCH | Tirupati stampede | Andhra Pradesh: District SP Subbarayudu arrived at the Sri Venkateswara Ramnarayan Ruia Government General Hospital in Tirupati where the injured are undergoing treatment. pic.twitter.com/V1nHMwubeU
— ANI (@ANI) January 8, 2025
ടോക്കണ്‍ വിതരണത്തിനായി 91 കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി സംഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തര്‍ മരിച്ചു, 40 പേര്‍ക്ക് പരിക്കേറ്റു, സാധ്യമായ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കുന്നു. ടിടിഡിയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഭക്തരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഞങ്ങള്‍ അന്വേഷണം നടത്തി ഗൗരവമായ നടപടി സ്വീകരിക്കും.' മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും സംസ്ഥാന ആരോഗ്യമന്ത്രിയും ഇന്ന് തിരുപ്പതി സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
#WATCH | Andhra Pradesh: Four people died in a stampede that occurred at Vishnu Nivasam in Tirupati during the distribution of Vaikunta Dwara Sarva Darshan tokens.
— ANI (@ANI) January 8, 2025
CM N Chandrababu Naidu spoke to officials over the phone about the treatment being provided to the injured in the… pic.twitter.com/655uJ7NEiK
ജനുവരി പത്തിനാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്. 1,20,000 കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ 94 കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു.
Read More
- സർക്കാരും ജുഡീഷ്യറിയും തമ്മിൽ അകലം പാലിക്കണം; ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
- സർക്കാർ സ്കൂളിൽ നിന്ന് ഐഎസ്ആർഒയുടെ തലപ്പത്തേക്ക്; അറിയാം ഡോ. വി നാരായണനെ
- പ്രണബ് മുഖര്‍ജിക്ക് രാജ്ഘട്ടിൽ സ്മാരകം നിർമിക്കും; സ്ഥലം അനുവദിച്ച് കേന്ദ്രസർക്കാർ
- ടിബറ്റിൽ ഭൂചലനം; മരണം 95ആയി
- മതവികാരം വ്രണപ്പെടുത്തി; സാഹിത്യകാരൻ ദത്ത ദാമോദറിനെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.