scorecardresearch

8 വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തി; കോളേജ് അധ്യാപകൻ അറസ്റ്റിൽ

ബുധനാഴ്ച രാത്രി പ്രയാഗ്‌രാജിൽ നിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു

ബുധനാഴ്ച രാത്രി പ്രയാഗ്‌രാജിൽ നിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു

author-image
WebDesk
New Update
Police, UP Police

ഫയൽ ഫൊട്ടോ

നോയിഡ: ഉത്തർപ്രദേശിലെ ഹത്രാസിൽ വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. സർക്കാർ എയ്ഡഡ് കോളേജ് പ്രൊഫസറും ചീഫ് പ്രോക്ടറുമായ ഡോ. രജനീഷ് കുമാർ എന്ന 54 കാരനാണ് അറസ്റ്റിലായത്.

Advertisment

ബുധനാഴ്ച രാത്രി പ്രയാഗ്‌രാജിൽ നിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോളേജിലെ ഒരു വിദ്യാർത്ഥി അയച്ച അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരം മാർച്ച് 15ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

എട്ടു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രൊഫസർ സമ്മതിച്ചതായി ഹാത്രാസ് പൊലീസ് സൂപ്രണ്ട് ചിരഞ്ജീവ് നാഥ് സിൻഹ പറഞ്ഞു. വീഡിയോ റെക്കോർഡ് ചെയ്ത ശേഷം പെൺകുട്ടികളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

'പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു ടീമുകൾ രൂപീകരിച്ചാണ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തിയത്,' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കേസ് എടുത്തെതോടെ ഫോൺ സ്വിച്ച് ഓഫു ചെയ്ത്, പ്രതി ഒളിവിൽ കഴിയുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

Read More

Police Rape Up

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: