/indian-express-malayalam/media/media_files/2024/11/16/0SDGxCz4FPnY24ArqUna.jpg)
ഫയൽ ഫൊട്ടോ
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അബുജ്മദ് മേഖലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
നാരായൺപൂർ, കാങ്കർ ജില്ലകളുമായി അതിർത്തി പങ്കിടുന്ന വലിയ പ്രദേശമാണ് വടക്കൻ അബുജ്മദ്. ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ശനിയാഴ്ച രാവിലെ സുരക്ഷാ സേന നടത്തയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് മണിക്കൂറുകളോളം നീണ്ടു. അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തിയതായും ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ജില്ലാ റിസർവ് ഗാർഡും (ഡിആർജി), പ്രത്യേക ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്), അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഗോവയെക്കാൽ വലിയ നിബിഡ വന പ്രദേശമാണ് അബുജ്മദ്. പ്രധാനമായും നാരായൺപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ, ചിലഭാഗങ്ങൾ ബീജാപൂർ, ദന്തേവാഡ, കാങ്കർ ജില്ലകളിലും മഹാരാഷ്ട്രയിലുമായി വ്യാപിച്ചുകിടക്കുന്നു. കഴിഞ്ഞ വർഷം വരെ മാവോയിസ്റ്റുകളുടെ പ്രധാന സങ്കേതമായിരുന്നു പ്രദേശം. ഈ വർഷം സർക്കാർ നടത്തിയ 'മാദ് ബച്ചാവോ' കാമ്പെയ്‌നിൻ്റെ ഭാഗമായി, അബുജ്മദിലും പ്രാന്തപ്രദേശങ്ങളിലുമായി സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 100-ലധികം മാവോയിസ്റ്റുകളെ വധിച്ചിരുന്നു.
Read More
- മണിപ്പൂരിൽ നദിയിൽനിന്ന് സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
- ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം, 10 നവജാത ശിശുക്കൾ മരിച്ചു
- ജീവിതത്തിൽ പേടിച്ചു വിറച്ചുപോയ 5 മിനിറ്റ്; ഓട്ടോ യാത്രയ്ക്കിടയിലെ അനുഭവം വിവരിച്ച് യുവതി
- അറസ്റ്റിലായ ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറാൻ കാനഡയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ
- ഒരു വർഷത്തിനിടെ പതിനായിരത്തിലേറെ പരാതികൾ; ഒല ഇലക്ട്രിക്കിനെതിരെ അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.