scorecardresearch

ജമ്മു കശ്മീരിലെ കത്വയിൽ വെടിവയ്പ്പ്; രണ്ടു ഭീകരരെ വധിച്ചു; അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു

പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Army, Military, Jammu

ഫയൽ ഫൊട്ടോ

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വ്യാഴാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷ സേന. ഹിരാനഗർ സബ്ഡിവിഷനിലെ വന മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.

Advertisment

ജാഖോലെ ഗ്രാമത്തിന് സമീപം ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

ഞായറാഴ്ച ജില്ലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ സംഘത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരർ എന്നാണ് നിഗമനം. ആറോളം ഭീകരർ ഉൾപ്പെട്ട ഈ സംഘം  പാകിസ്ഥാനിൽ നിന്ന് കടന്നതായാണ് സംശയിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാനിയാൽ ഗ്രാമത്തിനടുത്തുള്ള വനത്തിലായാണ് ഭീകരരെ ആദ്യം കണ്ടത്. 

പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ നേതൃത്വത്തിൽ പൊലീസ്, സൈന്യം, എൻ‌എസ്‌ജി, ബി‌എസ്‌എഫ്, സി‌ആർ‌പി‌എഫ് എന്നീ സേനകൾ സംയുക്തമായി കോമ്പിങ് ഓപ്പറേഷൻ നടത്തിവരികയാണ്.

Advertisment

ഭീകരർക്ക് സഹായം നൽകിയതായി സംശയിക്കുന്ന ഏഴു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഭീകരരെ അതിർത്തി കടക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് 2024 ലും ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Read More

Jammu And Kashmir Militants Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: