/indian-express-malayalam/media/media_files/2025/03/22/RHA6dKf6Ydhe1JDsMNXl.jpg)
ജസ്റ്റിസ് യശ്വന്ത് വർമ്മ
ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സുപ്രീം കോടതി. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി ഔദ്യോഗികമായി ശുപാർശ ചെയ്തു.
മാർച്ച് 20, 24 തീയതികളിൽ നടന്ന മീറ്റിങ്ങുകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ കൊളീജിയം ശുപാർശ ചെയ്തതായി, സുപ്രീം കോടതി തിങ്കളാഴ്ച വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു. ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്ന പശ്ചാത്തലത്തിൽ, മാർച്ച് 20ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം യോഗം വിളിച്ചിരുന്നു.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരാണ് കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അഗ്‌നിബാധ ഉണ്ടായപ്പോൾ ജസ്റ്റിസ് വർമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുകായയിരുന്നു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടുത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണമാണെന്ന് കണ്ടെത്തി.
പണം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ സുപ്രീം കോടതി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
Read More
- ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; അന്വേഷത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി
- ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
- ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു
- മണ്ഡല പുനർ നിർണയം വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.