/indian-express-malayalam/media/media_files/2025/03/22/yoBgfyv7R8HFH2ULjAeR.jpg)
ചിത്രം: എക്സ്/പിണറായി വിജയൻ
ചെന്നെ: മണ്ഡല പുനർനിർണയ നീക്കം ബിജെപിക്ക് വേണ്ടിയാണെന്നും വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് അറിയാവുന്നതു കൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകുന്നത്. കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡല പുനർ നിർണയം നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ്. ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത്. സെൻസസ് നടപ്പാക്കാതെ എന്തിനാണ് ഇത്രയും ധൃതിപിടിച്ച് മണ്ഡല പുനർനിർണയം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
#WATCH | Chennai, Tamil Nadu: At the meeting on delimitation, Kerala CM Pinarayi Vijayan says. If our Parliamentary representation is further reduced, while our share of the nation's wealth continues to decline, we will face an unprecedented situation in which both our rightful… pic.twitter.com/UVW0HMxrst
— ANI (@ANI) March 22, 2025
ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് ഈ പോരാട്ടമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ കൂടാതെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
#WATCH | Chennai: Tamil Nadu CM MK Stalin welcomes Kerala CM Pinarayi Vijayan to the meeting on delimitation.
— ANI (@ANI) March 22, 2025
(Video Source: Tamil Nadu DIPR) pic.twitter.com/RMovuBebeX
മുസ്ലിം ലീഗ് നേതാവ് പി.എം.എ.സലാം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.എസ്.പി. നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., കേരള കോൺഗ്രസ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി എന്നിവരും യോഗത്തിനെത്തിയിട്ടുണ്ട്.
Read More
- കെ.സുരേന്ദ്രന് വീണ്ടും നറുക്കു വീഴുമോ? ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും
- ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിൽ, മുഖംതിരിച്ച് സർക്കാർ
- ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട്
- താമരശ്ശേരിയിൽ പൊലീസ് പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.