scorecardresearch

ഉമാ തോമസിന്റെ അപകടം; സ്റ്റേജ് നിർമ്മാണം അശാസ്ത്രീയമായി, സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്റ്റേജിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ സോമസ് എംഎൽഎ തീവ്രപരിചണവിഭാ​ഗത്തിൽ ചികിത്സയിലാണ്

സ്റ്റേജിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ സോമസ് എംഎൽഎ തീവ്രപരിചണവിഭാ​ഗത്തിൽ ചികിത്സയിലാണ്

author-image
WebDesk
New Update
Uma Thomas, MLA

ചിത്രം​: ഇൻസ്റ്റഗ്രാം

കൊച്ചി: നൃത്ത പരിപാടിക്കിടെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേജ് നിർമ്മാണത്തിലെ അപാകത ചീണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Advertisment

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയിൽ സ്റ്റേജ് നിർമ്മച്ചതിന്, നൃത്ത പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് നിർമ്മിച്ച കരാറുകാർക്കുമെതിരിയാണ് കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

പതിനാല് അടിയോളം ഉയരമുള്ള സ്റ്റേജിൽ നിന്ന് കാൽവഴുതി വീണ ഉമാ സോമസ് എംഎൽഎ തീവ്രപരിചണവിഭാ​ഗത്തിൽ ചികിത്സയിലാണ്. ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് എംഎൽഎയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെൻറിലേറ്റർ സഹായം ഒരുക്കിയിട്ടുണ്ട്. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. 

വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് എംഎൽഎയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. തലച്ചോറിലും മുറിവുണ്ടായിട്ടുണ്ട്. നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ അടിയന്തരമായി ശസ്തക്രിയ വേണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. 

Advertisment

കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച സ്റ്റേജിൽ നിന്ന് വീണാണ് എംഎൽഎക്ക് പരിക്കേറ്റത്. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.

ദിവ്യ ഉണ്ണി ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നൃത്ത പരിപാടിക്ക് ആശംസ നേരാൻ എത്തിയതാണ് എംഎൽഎ. വിഐപികൾക്കായി പ്രത്യേകം ക്രമീകരിച്ച സ്റ്റേജിലേക്ക് കയറുന്നതിനിടെ 14 അടിയോളം താഴ്ചയിലേക്ക് എംഎൽഎ വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Read More

Uma Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: