scorecardresearch

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിനെ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചിരുന്നു

സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 Updates on Siddique's bail situation and the Supreme Court survivor petition.

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം പൊലീസിനു മുമ്പാകെയാണ് നടൻ ഹാജരായത്. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം നടനെ വിട്ടയച്ചു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചിരുന്നു. 

Advertisment

ഇതേ തുടർന്ന്, തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച വീണ്ടും ഹാജരാകണമെന്നായിരുന്നു നിർദേശം. 

അതേസമയം, ലൈംഗികാതിക്രമ കേസ് ഈ മാസം 22 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇടക്കാല ജാമ്യം ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്ന്, ഹാജരാകാൻ തയ്യാറാണെന്ന് ഇ-മെയിൽ മുഖേന സിദ്ദിഖ് സന്നദ്ധത അറിയിക്കുകയായിരുന്നു. സുപ്രീംകോടതി വീണ്ടും  മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കത്തു നൽകിയ വിവരം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. യുവ നടിയാണ് പരാതി നൽകിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Read More

Advertisment
Siddique Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: