scorecardresearch

വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടിനിരത്തി;സ്പീക്കർക്ക് പ്രതിപക്ഷത്തിന്റെ പരാതി

നിയമസഭയിൽ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി നൽകേണ്ടതാണ്. അങ്ങനെ പ്രതിപക്ഷം നൽകിയ ചോദ്യങ്ങളിൽ ബഹുഭൂരിപക്ഷവും മുഖ്യമന്ത്രി മറുപടി പറയേണ്ടവയാണ്

നിയമസഭയിൽ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി നൽകേണ്ടതാണ്. അങ്ങനെ പ്രതിപക്ഷം നൽകിയ ചോദ്യങ്ങളിൽ ബഹുഭൂരിപക്ഷവും മുഖ്യമന്ത്രി മറുപടി പറയേണ്ടവയാണ്

author-image
WebDesk
New Update
news

വെള്ളിയാഴ്ചയാണ് നിയമസഭ സമ്മേളനത്തിന് തുടക്കമാകുന്നത്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ വിവാദ വിഷയങ്ങൾ വെട്ടിനിരത്തിയെന്ന് സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരാതി നൽകി. എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കൽ, കാഫിർ സ്‌ക്രീൻഷോട്ട് അടക്കമുള്ള ചോദ്യങ്ങൾ ഒഴിവാക്കി. 49 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് സഭയിൽ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നും പരാതിയിൽ പറയുന്നു.

Advertisment

നിയമസഭയിൽ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി നൽകേണ്ടതാണ്. അങ്ങനെ പ്രതിപക്ഷം നൽകിയ ചോദ്യങ്ങളിൽ ബഹുഭൂരിപക്ഷവും മുഖ്യമന്ത്രി മറുപടി പറയേണ്ടവയാണ്. അത് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂർവം ഒഴിവാക്കി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയെന്ന് പരാതിയിൽ പറയുന്നു.

ഈ നടപടി സ്പീക്കറുടെ മുൻകാല റൂളിങ്ങിന് വിരുദ്ധമാണ്. ഇതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കർക്ക് കത്തു നൽകിയത്. ഈ വിഷയം നിയമസഭയ്ക്ക് അകത്തും ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വെള്ളിയാഴ്ചയാണ് നിയമസഭ സമ്മേളനത്തിന് തുടക്കമാകുന്നത്.

Read More

Kerala Legislative Assembly Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: