scorecardresearch

മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല, മലപ്പുറത്തെ അപമാനിച്ചിട്ടില്ല: മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രചാരണം നടത്തിയത്. ഇതിന്റെ നിജസ്ഥിതി മനസിലാക്കിയശേഷവും തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രചാരണം നടത്തിയത്. ഇതിന്റെ നിജസ്ഥിതി മനസിലാക്കിയശേഷവും തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല

author-image
WebDesk
New Update
news

മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തല ആയതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമിക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആർ ഏജൻസിയുടെ ആവശ്യമില്ല. മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് താൽപര്യപ്പെടുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രചാരണം നടത്തിയത്. ഇതിന്റെ നിജസ്ഥിതി മനസിലാക്കിയശേഷവും തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. കണ്ണാടിയിൽ നോക്കിയെങ്കിലും ഈ പ്രചാരണത്തിന് മാപ്പ് പറയാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു. 

സർക്കാരിനെതിരെ വലിയ പ്രചാരണം ഉണ്ടായിട്ടും ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചു. കേരളത്തിൽ ഇനിയും ഇടതുപക്ഷത്തിന്റെ ഭരണം ഉണ്ടാകും. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ല. പാർട്ടിക്കെതിരായ നീക്കത്തെ ചെറുക്കും. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ മറുപടി മുഖ്യമന്ത്രിയും ഓഫീസും പറയുമെന്നാണ് വിശ്വാസമെന്നും റിയാസ് പറഞ്ഞു.  

മലപ്പുറത്ത് ഹവാല പണമിടപാടും സ്വര്‍ണക്കടത്തും കൂടുതലാണെന്നും ഇത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമുള്ള ഹിന്ദുവില്‍ വന്ന അഭിമുഖത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമർശം വിവാദമായതോടെ തെറ്റുപറ്റിയത് പത്രത്തിനാണെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി 'ദി ഹിന്ദു'വിന് കത്ത് നല്‍കി. തെറ്റ് അംഗീകരിച്ച് 'ഹിന്ദു' വാർത്താ കുറിപ്പും ഇറക്കി. മുഖ്യമന്ത്രിക്കുവേണ്ടി പിആര്‍ ഏജന്‍സി സമീപിച്ചെന്നും അവര്‍ നല്‍കിയ കുറിപ്പിലെ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റായ പരാമര്‍ശമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നുമാണ് കുറിപ്പിൽ വ്യക്തമാക്കിയത്. 

Read More

Advertisment
Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: