scorecardresearch

Vizhinjam Port Inauguration: വിഴിഞ്ഞം പുതുകാലത്തിന്റെ വികസന മാതൃക: നരേന്ദ്ര മോദി

Vizhinjam Port Inauguration: വിഴിഞ്ഞം തുറമുഖം അനന്തമായ സാധ്യതകളാണ് കേരളത്തിൽ മുന്നിൽ തുറക്കുന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും സാമ്പത്തിക സുസ്ഥിരത വിഴിഞ്ഞം ഉറപ്പാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നരേന്ദ്രമോദി പറഞ്ഞു

Vizhinjam Port Inauguration: വിഴിഞ്ഞം തുറമുഖം അനന്തമായ സാധ്യതകളാണ് കേരളത്തിൽ മുന്നിൽ തുറക്കുന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും സാമ്പത്തിക സുസ്ഥിരത വിഴിഞ്ഞം ഉറപ്പാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നരേന്ദ്രമോദി പറഞ്ഞു

author-image
WebDesk
New Update
Modi Vizhinjam

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചു

Narendra Modi inaugurates Vizhinjam Port: തിരുവനന്തപുരം:വിഴിഞ്ഞം രാജ്യത്തിൻറെ മഹാകവാടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻറെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ ആദ്യഘട്ട കമ്മിഷനിങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിഴിഞ്ഞ പദ്ധതി കേരളത്തിൻറെയും രാജ്യത്തിൻറെയും സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

"കേരളത്തിന്റെ ഒരുഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതി സുന്ദരമായ പ്രദേശങ്ങള്‍ ഇതിനിടയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 8800 കോടി രൂപ ചിലവിട്ടാണ് തുറമുഖ നിര്‍മാണം. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിനുണ്ടായത് വലിയ നഷ്ടമാണ്. ഇനി ഇതിന് മാറ്റം വരും. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകും "– പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻറെ നിർമാണം പൂർത്തിയാക്കിയ അദാനി ഗ്രൂപ്പിനെയും നരേന്ദ്രമോദി അഭിനന്ദിച്ചു. വിഴിഞ്ഞം പോര്‍ട്ട് അദാനി നിര്‍മാണം വേഗം പൂര്‍ത്തിയാക്കി." ഗുജറാത്തില്‍ 30 കൊല്ലമായി അദാനി പോര്‍ട്ട് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വലിയ പോര്‍ട്ട് നിര്‍മിച്ചത് കേരളത്തില്‍. അതില്‍ ഗുജറാത്ത് ജനതയുടെ പരാതി അദാനി കേള്‍ക്കേണ്ടി വരും" –  മോദി പറഞ്ഞു.

വേദിയിൽ രാഷ്ട്രീയം പറഞ്ഞും മോദി

പതിവിൽ നിന്ന് വൃത്യസ്തമായി വേദിയിൽ നരേന്ദ്രമോദി രാഷ്ട്രീയം പറഞ്ഞതും ശ്രദ്ധേയമായി. മുഖ്യമന്ത്രിയും തരൂരും ഇന്ത്യാ സഖ്യത്തിലെ വലിയ നേതാക്കളായിരിക്കും. എന്നാല്‍ ഇന്നത്തെ പരിപാടി ഇന്ത്യാസഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുമെന്നും പിണറായി വിജയനെ നോക്കി നരേന്ദ്രമോദി പറഞ്ഞു. നേരത്തെ, അദാനിയ്ക്കെതിരെ വിമർശനമുയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി  നിരവധി തവണ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Advertisment

സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദാനിയെ പ്രശംസിച്ചതും മോദി ആയുധമാക്കി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തതെ പിന്തുണക്കുന്നത് നല്ലകാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി പങ്കാളിയെന്ന് പറയുന്നു, അതാണ് മാറ്റമെന്നും മോദി പറഞ്ഞു.

കണക്കുകൾ തിരത്തി മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം എൽ.ഡി.എഫ്. സർക്കാരിൻറെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും വഹിക്കുന്നത് സംസ്ഥാനമാണ്. 8,686 കോടിയില്‍ 5,370.86 കോടിയും സംസ്ഥാനമാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ് കേന്ദ്രം നൽകുന്നു. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഒരുമയും നമ്മുടെ ഐക്യവുമാണ് ഇത്തരം പദ്ധതി പൂർത്തിയാക്കാൻ കാരണമാകുന്ന‌ത്. നല്ല രീതിയിൽ സഹകരണം നൽകിയ അദാനി ഗ്രൂപ്പിനും നന്ദി അറയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ കുറിച്ച് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

Read More

Vizhinjam Port Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: