/indian-express-malayalam/media/media_files/2025/06/23/aryadan-shoukath-udf-2025-06-23-14-24-26.jpg)
ഷൗക്കത്തിൻറെ 'മധുര പ്രതികാരം'
Nilambur By Election Result: മലപ്പുറം: ആര്യാടൻ മുഹമ്മദ് എട്ട് തവണ വിജയിച്ച മണ്ഡലം. ഒൻപത് വർഷം മുമ്പ് യു.ഡി.എഫിന് നഷ്ടമായ മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മണ്ഡലം. നിലമ്പൂരിൽ യു.ഡി.എഫിനെ കണക്കുകൾ ഏറെയായിരുന്നു വീട്ടാനുണ്ടായിരുന്നത്.
Also Read: കരുത്തുകാട്ടി പി.വി. അൻവർ; നേടിയത് 19946 വോട്ടുകൾ
നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുമ്പേ നിലമ്പൂരിൽ കളമൊരുങ്ങിയ ഉപതിരഞ്ഞെടുപ്പിൽ എല്ലാ കടങ്ങളും വീട്ടിയിരിക്കുകയാണ് യു.ഡി.എഫ്. വർഷങ്ങൾക്ക് മുമ്പ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിച്ചതിനൊപ്പം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫിനുള്ള ഊർജ്ജം കൂടിയാണ് നിലമ്പൂർ നൽകുന്നത്.
അന്ന് അൻവറിനോട് തോറ്റു; ഇന്ന് അൻവറിനെ പരാജയപ്പെടുത്തി
2016-ൽ, ആര്യാടൻ മുഹമ്മദ് മാറിനിന്ന തിരഞ്ഞെടുപ്പിൽ അൻവർ നിലമ്പൂരിൽ ഷൗക്കത്തിനെതിരെ എൽ.ഡി.എഫ്. സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. 2021ൽ യു.ഡി.എഫ് ഷൗക്കത്തിന് പകരം അന്നത്തെ ഡിസിസി പ്രസിഡൻറായിരുന്ന വി.വി.പ്രകാശിനെ പരീക്ഷിച്ചു.
Also Read: 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; നന്ദന പ്രകാശിന്റെ വൈകാരിക പോസ്റ്റ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 76.71 ആയിരുന്നു. വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുമ്പ് പ്രകാശ് മരണപ്പെട്ടു. ചെറിയ ഭൂരിപക്ഷത്തിനാണ് രണ്ടാം തവണ അൻവർ ജയിക്കുന്നത്. രണ്ടായിരത്തിനടുത്ത് വോട്ടിൻറെ ഭൂരിപക്ഷമാണ് അൻവറിന് ലഭിച്ചത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 78527 വോട്ട് വിവി പ്രകാശ് നേടി. 81227 വോട്ടാണ് അൻവറിന് സമാഹരിക്കാനായത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ ഇത്തവണ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്.
Also Read: നിലമ്പൂരിൽ ഷൗക്കത്ത്: ലീഡ് 10,000 കടന്നു
2016ൽ അൻവർ തട്ടിയെടുത്ത വിജയം, ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകന്റെ മുന്നേറ്റം.11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിൻറെ വിജയം.
വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്താണ് മുന്നിട്ടുനിന്നത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. എൽ.ഡി.എഫ്. സ്ഥാനാർഥി എം. സ്വരാജിന്റെ ബൂത്തിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
എല്ലാ ഘട്ടത്തിലും യു.ഡി.എഫ് മുന്നിൽ
വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്താണ് മുന്നിട്ടുനിന്നത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി.
Also Read:ഇടതുകോട്ടയിൽ വൻ പ്രഹരം; സ്വന്തം ബൂത്തിലും സ്വരാജ് പിന്നിൽ
ആദിവാസി മേഖലകളിൽ ഉൾപ്പടെ യു.ഡി.എഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. അതേസമയം, യു.ഡി.എഫിൻറ ശക്തികേന്ദ്രമായ വഴിക്കടവിൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാഞ്ഞത് ഐക്യ ജനാധിപത്യ മുന്നണിയുടെ ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചിരുന്നു.
Read More
നിലമ്പൂരിൽ ആര്യാടൻ തേരോട്ടം; ഇടതുകോട്ടയിലും യു.ഡി.എഫ് മുന്നേറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us