scorecardresearch

Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ഇടഞ്ഞുതന്നെ അൻവർ, തത്കാലം പ്രചാരണത്തിനില്ല

Nilambur By Election Updates: സിപിഎം സ്വതന്ത്രനാകാൻ വേണ്ടി ചർച്ചകൾ നടത്തിയ ആളാണ് ആര്യാടൻ ഷൗക്കത്ത്് എന്നതടക്കം രൂക്ഷമായ ആരോപണങ്ങളാണ് പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയ്‌ക്കെതിരെ ഉന്നയിച്ചത്‌

Nilambur By Election Updates: സിപിഎം സ്വതന്ത്രനാകാൻ വേണ്ടി ചർച്ചകൾ നടത്തിയ ആളാണ് ആര്യാടൻ ഷൗക്കത്ത്് എന്നതടക്കം രൂക്ഷമായ ആരോപണങ്ങളാണ് പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയ്‌ക്കെതിരെ ഉന്നയിച്ചത്‌

author-image
WebDesk
New Update
news

ആര്യാടൻ ഷൗക്കത്ത് (ഇടത്), പി.വി.അൻവർ (വലത്)

Nilambur By Election Updates:നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കി യു.ഡി.എഫ്. പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പി.വി. അൻവർ. നിലമ്പൂരിലെ ജനങ്ങൾ ഷൗക്കത്തിനെ താത്പര്യമില്ലെന്ന പറഞ്ഞ അൻവർ, തത്കാലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും വ്യക്തമാക്കി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച ആളാണ് ആര്യാടൻ ഷൗക്കത്ത്. വയനാട്ടിൽ വെച്ചാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായാണ് ചർച്ച നടത്തിയത് എന്നാണ് അൻവറിന്റെ ആരോപണം.

Advertisment

Also Read: അൻവറിനോട് അയവില്ല; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥി

"സിപിഎമ്മിനെ ആര്യാടൻ ഷൗക്കത്ത് എവിടെയെങ്കിലും വിമർശിച്ചതായി കാണാൻ സാധിക്കുമോയെന്ന് അൻവർ ചോദിച്ചു. സിപിഎമ്മുമായി നല്ല സൗഹൃദത്തിലാണ് അദ്ദേഹം. ദേശാഭിമാനിയുടെ സാംസ്‌കാരിക സദസിൽ കേരളത്തിൽ വിളിക്കപ്പെടുന്ന അവർക്ക് ഇഷ്ടപ്പെട്ട വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് അദ്ദേഹം. അങ്ങനെയുള്ളൊരാൾ പിണറായിസത്തിനെതിരെ എങ്ങനെയാണ് സംസാരിക്കുക. ഈ തിരഞ്ഞെടുപ്പ് ഗോദയിൽ ഒരു വാക്ക് നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല"-  അൻവർ പറഞ്ഞു.

Also Read: ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്; കോൺഗ്രസിനോട് ഇടഞ്ഞ് അൻവർ

Advertisment

വി എസ് ജോയിക്ക് കോൺഗ്രസിൽ ഗോഡ് ഫാദർ ഇല്ലെന്നും ഉയർത്തിക്കൊണ്ടു വരേണ്ടവർ തന്നെ അവഗണിച്ചുവെന്നും അൻവർ പറഞ്ഞു. ജോയിയെ ആ പൊസിഷനിലേക്ക് എത്തിച്ചത് ഉമ്മൻചാണ്ടിയുടെ ആശിർവാദവും ജോയിയുടെ വ്യക്തിപരമായ കഴിവുമാണ്. ഇന്ന് ഉമ്മൻചാണ്ടി സർ ഇല്ല. ജോയിയെ ഉയർത്തിക്കൊണ്ട് വരേണ്ടവർ തന്നെ അവഗണിച്ചു. ജോയിയെ പിന്തുണയ്ക്കാൻ തക്കരീതിയിലുള്ള ഒരു നേതൃത്വവും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിട്ടില്ല. ഗോഡ്ഫാദർ ഇല്ലാത്തതിനാൽ ജോയ് സൈഡ്ലൈൻ ചെയ്യപ്പെട്ടു. ജോയ് സൈഡ്ലൈൻ ചെയ്യപ്പെടുമ്പോൾ അദ്ദേഹം മാത്രമല്ല ഈ മലയോര കർഷകർ കൂടിയാണ്  അൻവർ പറഞ്ഞു.

ഷൗക്കത്തിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തെ നിലമ്പൂരിലെ ജനങ്ങൾ എങ്ങനെയാണ് കാണുന്നതെന്ന്,പഠിക്കേണ്ടതുണ്ടെന്ന് അൻവർ പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ പഠനത്തിന് ശേഷം തങ്ങൾ തീരുമാനമെടുക്കുമെന്നും കൂടിയാലോചനയ്ക്ക് ശേഷമാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഈ രണ്ടുദിവസത്തെ സമയം എന്ന് പറയുന്നത് ആ മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങൾക്ക് സംസാരിക്കേണ്ടതുണ്ട്. സമുദായ-സാംസ്‌കാരിക നേതാക്കളുമായി സംസാരിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ അഭിപ്രായം സ്വീകരിച്ചുകൊണ്ടുള്ള നിലപാടായിരിക്കും സ്വീകരിക്കുക. അതുവരെ പ്രചാരണത്തിനിറങ്ങില്ലെന്നും അൻവർ വ്യക്തമാക്കി.

Read More

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: