scorecardresearch

റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ്; നവംബർ അഞ്ച് വരെ നീട്ടി

സംസ്ഥാനത്ത് മുൻഗണനാ കാർഡുകാരായിട്ടുള്ള ഒരുകോടി അൻപത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങിൽ പങ്കെടുക്കേണ്ടത്

സംസ്ഥാനത്ത് മുൻഗണനാ കാർഡുകാരായിട്ടുള്ള ഒരുകോടി അൻപത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങിൽ പങ്കെടുക്കേണ്ടത്

author-image
WebDesk
New Update
ration musturing

മസ്റ്ററിങിനുള്ള തീയതി നവംബർ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ നവംബർ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആർ അനിൽ. ഇതുവരെ 84 ശതമാനം ആളുകൾ മസ്റ്ററിങിൽ പങ്കെടുത്തു. മസ്റ്ററിങിൽ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡുകളിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

Advertisment

"മസ്റ്ററിങിനുള്ള തീയതി നവംബർ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകൾ മസ്റ്ററിങ്ങിൽ പങ്കെടുത്തുകഴിഞ്ഞു. രണ്ടുമുതൽ 12 വയസുവരെയുള്ള കുട്ടികൾ അവരുടെ ആധാർ പരിശോധയിൽ കൃത്യതയില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതിൽ എകദേശം പത്തുലക്ഷത്തോളം കുട്ടികൾ ഉൾപ്പെടുന്നു. ആ പോരായ്മ പരിഹരിക്കുന്നതോടെ അവരും മസ്റ്ററിങിന്റെ ഭാഗമാകും. കിടപ്പുരോഗികളുടെ മസ്റ്ററിങ് പുരോഗമിക്കുമയാണ്. അഞ്ചാം തീയതിക്കുള്ളിൽ നല്ല ശതമാനം പൂർത്തിയാക്കാൻ കഴിയും. ബാക്കിയുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്". -മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് മുൻഗണനാ കാർഡുകാരായിട്ടുള്ള ഒരുകോടി അൻപത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങിൽ പങ്കെടുക്കേണ്ടത്. വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ നിന്ന് ആരെയും ഒഴിവാക്കില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹാപോഹം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

മസ്റ്ററിങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും കിടപ്പ് രോഗികൾക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതത് സംസ്ഥാനത്തെ അല്ലെങ്കിൽ ജില്ലകളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് മസ്റ്ററിങ് നടത്തുന്നത്.

Advertisment

Read More

Ration Shop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: