scorecardresearch

'എമ്പുരാൻ' രാഷ്ട്രീയവൽക്കരിച്ചതിന്റെ ക്രെഡിറ്റ് സഖാവ് പിണറായി വിജയന് കൊടുക്കണം: രാജീവ് ചന്ദ്രശേഖർ

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ വിവാദം ആക്കിയതാണ്. സിനിമയെ സിനിമയായി കാണണമെന്ന് ഐഇ മലയാളം 'വർത്തമാനം' പോഡ്കാസ്റ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ വിവാദം ആക്കിയതാണ്. സിനിമയെ സിനിമയായി കാണണമെന്ന് ഐഇ മലയാളം 'വർത്തമാനം' പോഡ്കാസ്റ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan Rajeev Chandrasekharan

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം  സൃഷ്ടിച്ചതാണെന്നും അതിനുപിന്നിൽ പിണറായി വിജയൻ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും ഈ വിവാദം ഏറ്റുപിടിക്കുകയാണ്. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാന'ത്തിലാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്

Advertisment

"എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ വിവാദം ആക്കിയതാണ്. സിനിമയെ സിനിമയായി കാണണമെന്നാണ് ഇക്കാര്യത്തിൽ ബിജെപി കേരള ഘടത്തിന്റെ അഭിപ്രായം. സിനിമ കാണുന്ന പ്രേക്ഷകർക്ക് വിമർശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. അത് അവർ പറയുന്നു. ഇക്കാര്യത്തിൽ ഞാനും പാർട്ടി ഘടകവും ഇതല്ലാതെ ഒന്നും പറഞ്ഞട്ടില്ല," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

റി സെൻസറിങ്ങിന് പിന്നിൽ നിർമാതാക്കൾ

എമ്പുരാൻ സിനിമയുടെ റി സെൻസറിങ്ങിന് പിന്നിൽ ചിത്രത്തിന്റെ നിർമാതാക്കളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞത്. മോഹൻലാലും റീ സെൻസർഷിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സെൻസറിങ് സംബന്ധിച്ചുള്ള സെൻസർ ബോർഡിന്റെ മാനദണ്ഡങ്ങളെപ്പറ്റി തനിക്ക് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

സിനിമ കാണാൻ പോകാത്തതിന് കാരണം മോഹൻലാൽ

എമ്പുരാൻ സിനിമ കാണാൻ പോകുന്നില്ലെന്ന് തന്റെ തീരുമാനത്തിന് കാരണം മോഹൻലാലാണെന്ന് അദ്ദേഹം പറഞ്ഞു. "മോഹൻലാലിന്റെ ആരാധകനായ തനിക്ക് ലൂസിഫറിന്റെ രണ്ടാം പതിപ്പെന്ന് നിലയിൽ എമ്പുരാൻ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാലിന് പോലും വിഷമം ഉണ്ട്". മോഹൻലാൽ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യങ്ങളിലിട്ട കുറിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ചന്ദ്രശേറിന്റെ പ്രതികരണം. 

വിവാദങ്ങൾക്ക് പിന്നിൽ തന്ത്രവുമാകാം

Advertisment

"എമ്പുരാൻ സിനിമ കുറേയധികം പേർക്ക് ഇഷ്ടമായില്ലെന്ന് വ്യക്തമാണ്. എന്നാൽ ചിലർക്ക് ഇഷ്ടമായി. അതിൽ ഒരാളാണ് പിണറായി വിജയൻ. എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ രാഷ്ട്രീയവത്കരിച്ചതിന് പിന്നിൽ പിണറായി വിജയൻ ആണ്. കോൺഗ്രസും വിവാദം ഏറ്റെടുത്തു. പൂർണമായും  സൃഷ്ടിക്കപ്പെട്ട വിവാദമാണിത്. സിനിമയ്ക്ക് കുടുതൽ പബ്ലിസിറ്റി ലഭിക്കാനുള്ള നിർമാതാക്കളുടെ തന്ത്രവും ഇതിന് പിന്നിൽ ഉണ്ടാകാം".-അദ്ദേഹം പറഞ്ഞു.


ആദ്യമുതൽ തന്നെ, എമ്പുരാൻ സിനിമയെ ഒരു വിവാദമായി താൻ കണ്ടിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിചേർത്തു.

സിനിമ ചരിത്രമല്ല

സിനിമയെ സിനിമയായി കാണണമെന്നാണ് തന്റെ നിലപാടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. "സിനിമയെ സിനിമയായി കാണണം. സിനിമ ഒരിക്കലും ചരിത്രമല്ല. സിനിമയിൽ, ചരിത്രത്തിന് തെറ്റായ വ്യാഖ്യാനം നൽകിയാൽ ജനം അത് ചോദ്യം ചെയ്യും. വിമർശനങ്ങൾ ഉണ്ടാവാം" രാജീവ് ചന്ദ്രശേഖർ പറഞ്ഞു

ബിജെപി ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ് ബിജെപി. ഒരു സിനിമ കണ്ടിട്ട് അത് ഇഷ്ടപ്പെട്ടെന്ന് പറയാനുള്ള അതേ സ്വാതന്ത്ര്യം തന്നെ ഇഷ്ടമായില്ലെന്ന് പറയാനും ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു രാജീവ് ചന്ദ്രശേഖറുമായി നടത്തിയ വർത്തമാനം പോഡ്കാസ്റ്റ് ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ എഴ് മുതൽ യുട്യൂബിൽ സ്ട്രീം ചെയ്യും

Read More

Empuraan Rajeev Chandrasekhar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: