scorecardresearch

'സിബിഐ കൂട്ടിലടച്ച തത്ത'; എഡിഎമ്മിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം.വി ഗോവിന്ദൻ

പാർട്ടി എപ്പോഴും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി

പാർട്ടി എപ്പോഴും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി

author-image
WebDesk
New Update
MV Govindan, CPM

ചിത്രം: സ്ക്രീൻഗ്രാബ്

ഇടുക്കി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന വാദം അംഗീകരിക്കില്ലെന്നും, സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

Advertisment

സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ട്. കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ. വിഷയത്തിൽ കൃത്യമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ശരിയായ ദിശാബോധത്തോടുകൂടി തന്നെ മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കേസ് ഡയറി ഡിസംബര്‍  ആറിന് ഹാജരാക്കണം. കേസില്‍ ഡിസംബര്‍ ഒൻപതിന് വിശദവാദം കേൾക്കും.

അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീൻറെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 

Advertisment

ആത്മഹത്യ ആണെന്നാണല്ലോ പുറത്ത് വന്നതെന്ന് വാദം കോൾക്കുന്നനിനിടെ കോടതി ആരാഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഹര്‍ജി ഭാഗം ചൂണ്ടിക്കാട്ടി. പ്രതി സിപിഎം ജില്ലാ കമ്മിറ്റിയംഗവും രാഷ്ട്രീയ സ്വാധീനമുള്ളയാളുമാണ്. കേസ് തീരുംവരെ അന്തിമ റിപ്പോര്‍ട്ട് നൽകരുതെന്നും തെളിവുകൾ കൃത്രിമമായി ചമക്കാൻ സാധ്യതയുണ്ടെന്നും ഹർജി ഭാഗം ബോധിപ്പിച്ചു. കേസിൽ കോടതി സർക്കാരിൻ്റേയും സിബിഐ യുടേയും നിലപാട് തേടി. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിൻറെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

Read More

MV Govindan Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: