/indian-express-malayalam/media/media_files/myTBZ7SWBPNxm6Wm6LOQ.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കരിമണൽ ഖനനം നടത്താൻ, സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും, അനുമതിക്ക് പ്രതിഫലമായി വീണയ്ക്ക് മാസപ്പടി ലഭിച്ചുവെന്നുമാണ് ഹർജിയിൽ മാത്യു കുഴൽനാടന്റെ ആരോപണം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.
മാസപ്പടി വിവാദം കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴൽനാടൻ കോടതിയിൽ ആവശ്യപ്പെട്ടത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴൽനാടൻ ആദ്യം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി വിധി പറയാനായി കഴിഞ്ഞയാഴ്ച്ച പരിഗണിച്ചപ്പോൾ, വിജിലൻസ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നുമാണ് മാത്യുവിന്റെ പുതിയ ആവശ്യം. ഇതിലാണ് കോടതി വിധി പറയുന്നത്.
അതേസമയം, കിഫ്ബി മസാലബോണ്ട് വിനിമയം സംബന്ധിച്ച കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വിളിപ്പിക്കേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി.
Read More:
- കെ. ബാബു എംഎൽഎയായി തുടരും; സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.