/indian-express-malayalam/media/media_files/xnpVLvoRbvV3qlBhkmpt.jpg)
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍. കുടുക്കയിൽ സൂക്ഷിച്ച സമ്പാദ്യവുമായി ഒന്നാം ക്ലാസുകാരന് അര്‍ണവും, പിറന്നാളാഘോഷിക്കാന്‍ സൂക്ഷിച്ചുവച്ച കാല് ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് വെള്ളിയാഴ്ച കലക്ടറെ കാണാനെത്തിയത്.
കുട്ടികള്‍ നല്കിയ പണകുടുക്കയും, ചെക്കും ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഏറ്റുവാങ്ങി. ഇരുവരും മാതൃകയാണെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ കലക്ടര്‍ പറഞ്ഞു. അര്‍ണവ് വിഷ്ണു, തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനായി രണ്ടുവര്‍ഷങ്ങളായി കുടുക്കയില്‍ സൂക്ഷിച്ച 1103 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ദുബായിയില്‍ ജോലിചെയ്യുന്ന പൂത്തോള്‍ സ്വദേശിയായ വിഷ്ണു, നന്ദിതാ രാജ് എന്നിവരുടെ ഏക മകനാണ് അര്‍ണവ്. വയനാട്ടിലെ ദുരന്തം ടി.വിയിലൂടെ കണ്ടപ്പോള്‍ ഏറെ സങ്കടം തോന്നിയെന്നും തുക കൈമാറിയത് ഏറെ സന്തോഷത്തോടെയാണെന്നും അര്‍ണവ് പറഞ്ഞു.
അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിയ സി. ദീപക് വെക്കേഷന് ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 24ന് പിറന്നാള്‍ ആഘോഷിക്കാനായി മാറ്റിവെച്ച 25,000 രൂപയാണ് ദിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന കൂര്‍ക്കഞ്ചേരി സ്വദേശിയായ ദീപക്, സിമ്ന ദമ്പതികളുടെ മകളാണ്. ദുരിതബാധിതരെ സഹായിക്കാനായി നിറഞ്ഞ മനസ്സോടെയാണ് തുക കൈമാറിയതെന്ന് ദിയ പറഞ്ഞു.
കോട്ടായി ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂൾ വിദ്യാർകൾ 15400 രൂപ ജില്ല കലക്ടര്‍ക്ക് കൈമാറി
/indian-express-malayalam/media/post_attachments/2be54331-a69.jpg)
കോട്ടായി ഹോം റണ്‍ ബേസ്ബോള്‍-സോഫ്റ്റ് ബോള്‍ അക്കാദമിയിലെ കുട്ടികള്‍ വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച 15400/- ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയ്ക്ക് കൈമാറി. കോട്ടായി ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ 17 വയസില്‍ താഴെയുളള 50-തോളം കുട്ടികളടങ്ങുന്നവരാണ് അക്കാദമിയില്‍ ബേസ്ബോള്‍-സോഫ്റ്റ്ബോള്‍ പരിശീലനം നടത്തുന്നത്.
കൈത്താങ്ങായി ട്രാൻസ് പേഴ്സൺസ് ക്യാന്റീൻ ജീവനക്കാർ
/indian-express-malayalam/media/post_attachments/5580ab95-8e0.jpg)
വയനാട്ടിൽ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി പാലക്കാട് ജില്ലയിലെ ഒരുമ ട്രാൻസ് പേഴ്സൺസ് ക്യാന്റീൻ ജീവനക്കാർ. ഒരുമയിലെ ജീവനക്കാര്‍ സമാഹരിച്ച പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ജില്ലാ കലക്ടര്ക്കക്കാണ് ജീവനക്കാർ തുക കൈമാറിയത്. കേരളത്തിലെ ആദ്യ ട്രാൻസ് പേഴ്സൺസ് കാൻ്റീനാണ് പാലക്കാട് ജില്ലയിലെ ഒരുമ ക്യാന്റീൻ.
Read More
- ദേശീയ ദുരന്തം എന്നാലെന്ത് ?അറിയാം, മാനദണ്ഡങ്ങൾ
- ആറ് സെക്ടർ, 40 ടീമുകൾ; ഉർജ്ജിതം മിഷൻ വയനാട്
- രക്ഷാകരം തേടി വയനാട്; മരണം 291, കാണാമറയത്ത് നിരവധി പേർ
- വയനാട് ദുരന്തം; സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
- വയനാട് ദുരന്തം; നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
- വയനാട് ദുരന്തം: മരണസംഖ്യ 283 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.