/indian-express-malayalam/media/media_files/6efHLLBFSZwylWkRSzkf.jpg)
ഫയൽ: ഫൊട്ടോ
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ പുറത്താക്കി ഗവർണർ. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിനെയും, സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി നാരായണനെയുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലെന്ന കാരണത്താലാണ് വി.സിമാരെ പുറത്താക്കിയത്.
വി.സിമാരുടെ നിയമനത്തിൽ അപാകത ഉണ്ടെന്ന് ഗവർണർ കണ്ടെത്തി. ഹൈക്കോടതി നിർദേശം പരിഗണിച്ച് തീരുമാനത്തിൽ 10 ദിവസത്തേക്ക് അടിയന്തര നടപടികൾ ഉണ്ടാകില്ല. ഈ സമയം വി.സിമാർക്ക് കോടതിയെ സമീപിക്കാൻ സാധിക്കും. പുറത്താക്കലുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യു.ജിസിയുടെ അഭിപ്രായവും ഗവർണർ തേടിയിട്ടുണ്ട്.
കഴിഞ്ഞ 24-ന്, കാരണം കാണിക്കൽ നോട്ടീസ് നൽകിയ വി.സിമാരുടെ ഹിയറിങാണ് രാജ്ഭവനിൽ നടന്നത്. യോഗത്തിൽ കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വി.സിമാർക്ക് വേണ്ടി അഭിഭാഷകരാണ് ഹാജരായത്. ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ് നേരിട്ട് ഹാജരായി. എന്നാൽ എസ്.എൻ വി.സി മുബാറക്ക് പാഷ ഹിയറിങ്ങിന് എത്തിയിരുന്നില്ല.
സുപ്രിംകോടതി ഉത്തരവ് ലംഘിച്ചാണ് നിയമനമുണ്ടായതെന്ന് യുജിസി പ്രതിനിധികളും ഹിയറിങ്ങിൽ അഭിപ്രായപ്പെട്ടു. അഭിപ്രായം രേഖാമൂലം നൽകണമെന്ന് ഗവർണർ യുജിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More
- 'എന്നെ ബിജെപിയാക്കുന്നത് കോൺഗ്രസ് തന്നെ'; പാർട്ടി അവഗണിച്ചെന്ന് പത്മജ വേണുഗോപാൽ
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.