scorecardresearch

അശ്വിനി കുമാർ വധക്കേസ്: മൂന്നാം പ്രതി എം.വി. മര്‍ഷൂക്കിന് ജീവപര്യന്തം

ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്

ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ashwinikumar Murder Case, Ashwini kumar Murder

കണ്ണൂർ: ആർഎസ്എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ പ്രതി എം.വി.മര്‍ഷൂക്കിന് ജീവപര്യന്തം തടവ് ശിക്ഷ. കേസിൽ മൂന്നാം പ്രതിയാണ് മർഷൂക്ക്. ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്. 14 പ്രതികളുണ്ടായിരുന്ന കേസിൽ എൻഡിഎഫ് പ്രവർത്തകരായ 13 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

Advertisment

ചാവശ്ശേരി സ്വദേശിയാണ് മർഷൂക്ക്. ഇയാൾ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തയിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായ അശ്വിനി കുമാറിനെ, 2005 മാർച്ച് 10നാണ് കൊലപ്പെടുത്തിയത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ പട്ടാപ്പകലാണ് വെട്ടിക്കൊലപ്പെടുത്തിയത്.

അശ്വിനി കുമാർ യാത്ര ചെയ്തിരുന്ന ബസില്‍ അഞ്ചു പ്രതികളും യാത്ര ചെയ്തിരുന്നു. ആയുധങ്ങള്‍ കാട്ടി യാത്രക്കാരെ വിരട്ടിയ പ്രതികൾ അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. ബസ് പിന്തുടർന്ന് ജീപ്പിലെത്തിയ മറ്റു പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ബസിലുണ്ടായിരുന്ന പ്രതികളുമായി ജീപ്പില്‍ രക്ഷപ്പെടുകയായിരുന്നു.

അസീസ്(44), നൂഹുല്‍ അമീന്‍(42), പി.എം സിറാജ്(44), സി.പി ഉമ്മര്‍(42), എം.കെ യൂനുസ്(45), ആര്‍.കെ അലി(47), പി.കെ ഷമീര്‍(40), കെ. നൗഫല്‍(41), ടി. യാക്കൂബ്(43), ‍ മുസ്തഫ(49),  ബഷീര്‍(55), കെ. ഷമ്മാസ്(37), കെ. ഷാനവാസ്(37) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

Read More

Advertisment
Murder Court Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: