scorecardresearch

Nilambur By-Election: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആഭ്യന്തര മന്ത്രിയാക്കണം; വീണ്ടും ഉപാധികളുമായി അൻവർ

Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഡി സതീശനെ മാറ്റണമെന്നും നിലമ്പൂരിലെ സ്വതന്ത്ര്യ സ്ഥാനാർഥിയായ പി.വി.അൻവർ ആവശ്യപ്പെടുന്നു

Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഡി സതീശനെ മാറ്റണമെന്നും നിലമ്പൂരിലെ സ്വതന്ത്ര്യ സ്ഥാനാർഥിയായ പി.വി.അൻവർ ആവശ്യപ്പെടുന്നു

author-image
WebDesk
New Update
Anwar

വീണ്ടും ഉപാധികളുമായി അൻവർ

Nilambur By Election: നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ, യു.ഡി.എഫിന് മുന്നിൽ വീണ്ടും ഉപാധികളുമായി പി.വി. അൻവർ രംഗത്ത്. 2026ൽ യു.ഡി.എഫ്. അധികാരത്തിൽ എത്തിയാൽ ആഭ്യന്തര വകുപ്പും വനം വകുപ്പും തനിക്ക് നൽകണമെന്നാണ് അൻവറിന്റെ ആവശ്യം.

Advertisment

Also Read: നിലമ്പൂരിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; എല്ലാ കണ്ണുകളും അൻവറിലേക്ക്

മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി അടക്കമുള്ള മലയോര മേഖലകളെ ഉൾപ്പെടുത്തിയാകണം പുതിയ ജില്ല രൂപവത്കരിക്കേണ്ടതെന്നും അൻവർ ആവശ്യപ്പെടുന്നു. പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില യു.ഡി.എഫ് നേതാക്കൾ ഇന്ന് രാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചർച്ചകൾ തുടരുന്നുണ്ടെന്നും അൻവർ പറഞ്ഞു. 

യു.ഡി.എഫുമായി യോജിച്ച് പേകാൻ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വി.ഡി സതീശനാണെന്നും അൻവർ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഡി സതീശനെ മാറ്റണമെന്നും നിലമ്പൂരിലെ സ്വതന്ത്ര്യ സ്ഥാനാർഥിയായ പി.വി.അൻവർ ആവശ്യപ്പെടുന്നു. 

Also Read:തിരഞ്ഞെടുപ്പ് പോരിനിടെ അൻവറിന് ഹൈക്കോടതിയുടെ നോട്ടീസ്

Advertisment

വി.ഡി സതീശനാണ് തന്നെ മത്സരരംഗത്തേക്ക് തള്ളിവിട്ടത്. ഒരു പിണറായിയെ ഉൾക്കൊളളാൻ കഴിയാത്തതിനാലാണ് എൽ.ഡി.എഫ്. വിട്ടത്. പിന്നെയാണോ മുക്കാൽ പിണറായിയായ വി.ഡി സതീശൻ-  അൻവർ ചോദിച്ചു. നേരത്തെ, മത്സരരംഗത്തുനിന്ന് പിൻമാറില്ലെന്ന് രാവിലെ അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്രിക പിൻവലിച്ചാൽ താൻ മരിച്ചുവെന്നാണ് അർഥമെന്നും അൻവർ പറഞ്ഞിരുന്നു.

അതേസമയം, അൻവറിന്റെ ഉപാധികളോട് പ്രതികരിച്ച് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. തങ്ങളാരും അൻവറുമായി ചർച്ചയ്ക്ക് പോയിട്ടില്ലെന്നും ആരാണ് ചർച്ചനടത്തിയതെന്നും അൻവർ തന്നെ വ്യക്തമാക്കട്ടെയെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ പ്രസക്തി നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: മുഖ്യമന്ത്രിയ്ക്ക് അനങ്ങാൻ കഴിയില്ല, എവിടെ തിരിഞ്ഞാലും മകൾക്കെതിരെയുള്ള കേസ്: പി.വി. അൻവർ

യു.ഡി.എഫ് വകുപ്പ് വിഭജനം ആരംഭിച്ചിട്ടില്ലെന്ന് ആഭ്യന്തര-വനം വകുപ്പുകൾ വേണമെന്ന് അൻവറിന്റെ ആവശ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചു. കേരള രാഷ്ട്രയ വിശകലനം ചെയ്യുന്ന എല്ലാവർക്കുമറിയാം 2026-ൽ യു.ഡി.എഫ്. അധികാരത്തിൽ എത്തുമെന്നത്. ജനങ്ങൾ എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 

Read More:അൻവറിന്റെ മൂന്നാം മുന്നണിയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി

വൈകിട്ട് മൂന്നു മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പി വി അൻവർ, എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്. അൻവർ പത്രിക പിൻവലിച്ചില്ലെങ്കിൽ ശക്തമായ ചതുഷ്‌കോണ മത്സരമാകും മണ്ഡലത്തിൽ അരങ്ങേറുക. 

Read More

നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: