scorecardresearch

Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സഹകരണം അൻവറിന് തീരുമാനിക്കാം: നിലപാട് വ്യക്തമാക്കി വിഡി സതീശൻ

Nilambur By-Election Updates: അൻവറിൻറെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോൺഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിൻറെ നിലപാട്

Nilambur By-Election Updates: അൻവറിൻറെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോൺഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിൻറെ നിലപാട്

author-image
WebDesk
New Update
news

വിഡി സതീശൻ

Nilambur By-Election Updates: തിരുവന്തപുരം: യു.ഡി.എഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പിവി അൻവർ നടത്തിയ പരാമർശത്തിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവർ ആർക്കൊപ്പമെന്ന് നിലപാട് വ്യക്തമാക്കിയതിന് ശേഷം യുഡിഎഫ് മറുപടി പറയുമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫിനൊപ്പം സഹകരിക്കണോയെന്ന് അൻവറിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് നേതൃത്വയോഗത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read: കോൺഗ്രസിന് രണ്ടു ദിവസത്തെ സമയം, യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കും: തൃണമൂൽ കോൺഗ്രസ്

"അൻവർ ഈ തിരഞ്ഞെടുപ്പിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന്  തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. തിരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. യുഡിഎഫ് സ്ഥാനാർഥിയുമായും തിരഞ്ഞെടുപ്പ് പ്രചാരണവുമായും അൻവർ സഹകരിച്ചാൽ ഒന്നിച്ചുപോകും. മുന്നണി പ്രവേശനം സംബന്ധിച്ച് അൻവർ തങ്ങളുമായി ചർച്ചനടത്തിയിട്ടില്ല. മാധ്യമങ്ങളോടാണ് പറഞ്ഞത്"- വിഡി സതീശൻ പറഞ്ഞു. 

Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ഇടഞ്ഞുതന്നെ അൻവർ, തത്കാലം പ്രചാരണത്തിനില്ല

Advertisment

യുഡിഎഫിൽ അകത്തും പുറത്തും കുഴപ്പങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിമർശനത്തിനും വിഡി സതീശൻ മറുപടി നൽകി.എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തി യുഡിഎഫ് മുന്നോട്ടുപോവുകയാണെന്നും യുഡിഎഫിൽ ഒരുകുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുമായി കൂടിയാലോചിച്ചാണ് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

അതേസമയം, തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കുമെന്നാണ് പിവി അൻവറിന്റെ നിലപാട്. തൃണമൂൽ കോൺഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാൻ കോൺഗ്രസിന് രണ്ട് ദിവസത്തെ സമയം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികൾക്ക് മത്സരിക്കാൻ രണ്ട് സീറ്റും വേണമെന്നാണ് അൻവറിൻറെ ആവശ്യം. എന്നാൽ അൻവറിൻറെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോൺഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിൻറെ നിലപാട്.

Read More

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: