/indian-express-malayalam/media/media_files/2025/01/07/ktkei9MTi2fw3SNElzve.jpg)
പി.വി.അൻവർ
Nilambur By Election Updates: നിലമ്പൂർ: യുഡിഎഫിലെടുത്തില്ലെങ്കിൽ നിലമ്പൂരിൽ പി.വി.അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്. യുഡിഎഫ് പ്രവേശന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യക്തമാക്കിയത്. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
മുന്നണി പ്രവേശനത്തിനായി കത്തു നല്‍കിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പുതിയ നീക്കം. മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതെന്നും, എന്നാല്‍ മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം, തൃണമൂലിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനം.
Also Read:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ഇടഞ്ഞുതന്നെ അൻവർ, തത്കാലം പ്രചാരണത്തിനില്ല
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കി യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെ പി.വി. അൻവർ അതൃപ്തി പരസ്യമാക്കിയിരുന്നു. നിലമ്പൂരിലെ ജനങ്ങൾ ഷൗക്കത്തിനെ താത്പര്യമില്ലെന്ന പറഞ്ഞ അൻവർ, തത്കാലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും വ്യക്തമാക്കി. കെ.പി.സി.സി.ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്തിനെ കളത്തിലിറക്കുന്നതിലൂടെ കൈവിട്ടുപോയ മണ്ഡലം വീണ്ടും തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. ആര്യാടൻ മുഹമ്മദിന്റെ സ്വീകാര്യതയും മകൻ ഷൗക്കത്ത് കളത്തിലിറങ്ങുമ്പോൾ വോട്ടാകുമെന്നാണ് ഐക്യ ജനാധിപത്യമുന്നണിയുടെ പ്രതീക്ഷ.
Also Read:അൻവറിനോട് അയവില്ല; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥി
നിലമ്പൂർ നഗരസഭാ ചെയർമാനായി സേവനമനുഷ്ഠിച്ച കാലഘട്ടിൽ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. എന്നാൽ ഇക്കുറി, രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാണെന്നാണ് യു.ഡി.എഫ്. ക്യാമ്പുകളുടെ വിലയിരുത്തൽ.
ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി.വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.