scorecardresearch

ബില്ലുകളെല്ലാം നേരത്തേ തന്നെ ഒപ്പിട്ടിരുന്നു; സർക്കാരുമായുള്ള തർക്കത്തിന് അയവുവരുത്തി ഗവർണർ

ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്നാണ് നടപടിക്ക് പിന്നാലെയെത്തിയ ഗവർണറുടെ പ്രതികരണം

ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്നാണ് നടപടിക്ക് പിന്നാലെയെത്തിയ ഗവർണറുടെ പ്രതികരണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
governor | kerala | Arif Mohammed Khan

ചില പരാതികൾ പരിഹരിക്കാനുള്ള കാലതാമസം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും ഗവർണർ വിശദീകരിച്ചു

തിരുവനന്തപുരം: ദീർഘനാളുകളായി സംസ്ഥാന സർക്കാരുമായി നിലനിൽക്കുന്ന തർക്കത്തിന് അയവ് വരുത്തുന്ന നിലപാടുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരഞ്ഞെടുപ്പിന് പിന്നാലെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പിട്ടുകൊണ്ടാണ് ഗവര്‍ണർ മഞ്ഞുരുക്കൽ നിലപാട് എടുത്തിരിക്കുന്നത്. ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്നാണ് നടപടിക്ക് പിന്നാലെയെത്തിയ ഗവർണറുടെ പ്രതികരണം. ചില പരാതികൾ പരിഹരിക്കാനുള്ള കാലതാമസം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും ഗവർണർ വിശദീകരിച്ചു. 

Advertisment

ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍, ക്ഷീര സഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പല ബില്ലുകളും ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചിരുന്നു. ഇതേ തുടർന്ന് ഗവർണറുടെ നിലപാടിനെതിരെ പ്രത്യക്ഷ സമരവുമായി എൽഡിഎഫ് സർക്കാരും രംഗത്തെത്തിയിരുന്നു. 

അതേ സമയം ബില്ലുകൾ ഒപ്പിടാത്ത വിഷയത്തിൽ സംസ്ഥാനം കോടതിയെ സമീപിച്ചതിന് തന്റെ നിലവിലെ നടപടിയുമായി  ബന്ധമില്ലെന്ന് ​ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞതിനെക്കുറിച്ചും ഗവർണർ പ്രതികരിച്ചു. മൊത്തത്തിൽ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതാണെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഗവർണർ ബില്ലുകൾ ഒപ്പിട്ടതോടെ രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും അനുമതി ലഭിച്ചിരിക്കുകയാണ്. 

Read More

Advertisment
Arif mohammed khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: