/indian-express-malayalam/media/media_files/uploads/2022/01/Untitled-design-53.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡ് പരിശോധനാ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ,
സാധുത ഹൈക്കോടതി പരിശോധിക്കും. ഐ.ജി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യം നിലനില്‍ക്കുമോ എന്ന സംശയം കോടതി വാദത്തിനിടെ പങ്കുവച്ചു. വിചാരണക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.
ഹൈക്കോടതി നിര്‍ദേശിച്ചപ്രകാരമല്ല അന്വേഷിച്ചതെങ്കിൽ റിപ്പോര്‍ട്ട് റദ്ദാക്കാമെന്നും അതിജീവിത ഉന്നയിച്ചു. അതിജീവിതയുടെ ഹർജിയെ ദിലീപ് എതിർത്തു. അതിജീവിതക്കാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും മാധ്യമങ്ങളില്‍ വിവരം വന്നെന്നും, ഇതു കോടതിയെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും ദിലീപ് ആരോപിച്ചു. കേസ് വേനല്‍ അവധി കഴിഞ്ഞ് കോടതി പരിഗണിക്കും.
മെമ്മറി കാർഡ് പരിശോധനയിൽ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴി പകർപ്പുകൾ അതിജീവിതക്ക് നൽകാൻ കോടതി ഉത്തരവിട്ടു. വിചാരണക്കോടതി ജഡ്ജി സര്‍ട്ടിഫൈഡ് കോപ്പികള്‍ കൈമാറണം. വസ്തുതാന്വേഷണത്തില്‍ വിസ്തരിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴിപ്പകർപ്പാണ് നൽകേണ്ടത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരായ ജുഡിഷ്യൽ ഓഫീസർമാരെയും കോടതി ജീവനക്കാരെയും സംരക്ഷിക്കുന്നതാണെന്നാണ് അതിജീവിതയുടെ ഹർജിയിലെ ആരോപണം.
'തന്നെ വിസ്തരിക്കാതെയും അന്വേഷണ ഏജൻസികളുടെ സഹായം തേടാതെയുമാണ് റിപ്പോർട്ട്. മെമ്മറി കാർഡ് പരിശോധിച്ച ഫോൺ നഷ്ടപ്പെട്ടെന്നും കളഞ്ഞു പോയെന്നുമാണ് വിശദീകരണം. ഇത് വിശ്വസനീയമല്ല. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചെന്നും അങ്കമാലി മജിസ്ടേറ്റുൾപ്പെടെയുള്ളവർ അസമയങ്ങളിൽ കണ്ടെന്നുമാണ്,' അതിജീവിതയുടെ പരാതി.
Read More:
- കെ. ബാബു എംഎൽഎയായി തുടരും; സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us