scorecardresearch

സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ

വർഷങ്ങൾക്കു ശേഷം സ്കൂട്ടർ ഓടിച്ചതിലുള്ള സന്തോഷം പങ്കിടുകയാണ് സുപ്രിയ

വർഷങ്ങൾക്കു ശേഷം സ്കൂട്ടർ ഓടിച്ചതിലുള്ള സന്തോഷം പങ്കിടുകയാണ് സുപ്രിയ

author-image
Entertainment Desk
New Update
Supriya Menon

മലയാള സിനിമയിലെ പവര്‍ കപ്പിളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.

Advertisment

ആളൊഴിഞ്ഞ ഒരു പ്രദേശത്തുകൂടി  സ്കൂട്ടറിൽ കറങ്ങി നടക്കുന്ന സുപ്രിയയെ ആണ് വീഡിയോയിൽ കാണാനാവുക. വർഷങ്ങൾക്കു ശേഷം സ്കൂട്ടർ ഓടിക്കുന്ന സന്തോഷവും സുപ്രിയ പങ്കിടുന്നു.  

"ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക്/ ടൂ വീലർ ഓടിക്കാൻ പഠിച്ചത്. എൻ്റെ മാതാപിതാക്കളെ ഭയപ്പെടുത്തുന്ന തരത്തിൽ RX100 ഓടിക്കുന്നത് എങ്ങനെയെന്ന് എൻ്റെ അയൽക്കാരനായ അമ്മാവൻ എന്നെ പഠിപ്പിച്ചു! എൻ്റെ അച്ഛൻ എപ്പോഴും ഒരു വലിയ ബൈക്ക് ആരാധകനായിരുന്നു! ബാച്ചിലർ കാലത്ത് ഒരു ജാവയും രാജ്ദൂതും സ്വന്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഒരു സിനിമയ്‌ക്കായി അമ്മയെ കൊണ്ടുപോയപ്പോൾ, അമ്മയ്കക്കും അച്ഛനും പ്രശസ്തമായൊരു  വീഴ്ചയുണ്ടായി! ഡാഡി എല്ലായ്പ്പോഴും എന്നെ വളരെയധികം പ്രൊട്ടക്റ്റ് ചെയ്തിരുന്നുവെങ്കിലും കോളേജിൽ പോകാൻ അദ്ദേഹം എനിക്ക് ഒരു സ്കൂട്ടർ വാങ്ങിത്തന്നു, അതിൽ കയറുന്നത് എനിക്ക് ഇഷ്ടമായിരുന്നു! ഇന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഞാൻ ഒരിക്കൽ കൂടി സ്കൂട്ടറിൽ യാത്ര ചെയ്തു, എനിക്ക് ആ പഴയ സുപ്രിയയെ പോലെ തോന്നി. ചെറിയ സന്തോഷങ്ങൾ കണ്ടെത്തുകയാണ്, ജീവിതത്തിലും ഏത് രൂപത്തിലും നമ്മെത്തന്നെ കണ്ടെത്തുന്നതിനും നമ്മെത്തന്നെ സ്നേഹിക്കുന്നതിനും! എൻ്റെ മോശം എഡിറ്റിംഗ് കഴിവുകൾ ക്ഷമിക്കുക! ഒരു സ്വകാര്യ എസ്റ്റേറ്റിനുള്ളിലൂടെയാണ് സവാരി, അതിനാൽ ഹെൽമെറ്റിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട," സുപ്രിയ കുറിച്ചു.  

Advertisment

പൃഥ്വിരാജിന്റെ ആടുജീവിതം തിയേറ്ററുകളിൽ മികച്ച വിജയം നേടുന്ന സന്തോഷത്തിലാണ് സുപ്രിയയും. 80 കോടിയ്ക്ക് അരികെ എത്തി കഴിഞ്ഞു ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Read More Entertainment Stories Here

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: